എടക്കര: രോഗബാധിതനായി നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ മരിച്ച വയോധികന്റെ മൃതദേഹം ചാലിയാര്‍ പുഴ കടത്തി വാണിയംപുഴ നഗറിലെത്തിച്ചത് അഗ്നിരക്ഷസേനയുടെ ഡിങ്കി ബോട്ടില്‍.



ഫോക്സ് വ്യൂ ന്യൂസ് 

29/06/24

പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരി വാണിയംപുഴ നഗറിലെ ചെമ്ബന്റെ (60) മൃതദേഹമാണ് അഗ്നരക്ഷാ സേനയുടെ സഹായത്തോടെ വാസസ്ഥലത്തെത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നിലമ്ബൂര്‍ ജില്ല ആശുപത്രിയിലായിരുന്നു മരണം. രക്തസമ്മര്‍ദ്ദവും ഷുഗറും കുറവായതിനെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ചെമ്ബനെ നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.


അസുഖം ഭേദമായി വന്ന ചെമ്ബനെ വ്യാഴാഴ്ചയാണ് പനി ബാധിച്ച്‌ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുള കൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലാണ് പുഴയുടെ മറുകരയെത്തിച്ച്‌ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുട്ടുകുത്തി കടവില്‍ പാലമില്ലാത്തതിനാല്‍ മൃതദേഹവുമായി ചാലിയാര്‍ പുഴ മുറിച്ച്‌ കടന്ന് വാണിയംപുഴ നഗറിലെത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ ബന്ധുക്കള്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. പത്തരയോടെ സേനാംഗങ്ങള്‍ ഡിങ്കി ബോട്ടുമായി ഇരുട്ടുകുത്തിയിലെത്തി.


എന്നാല്‍, പുഴയില്‍ വെള്ളം കുറഞ്ഞതിനെത്തുടര്‍ന്ന് ബോട്ടിന്റെ മോട്ടോര്‍ ഘടിപ്പിച്ച്‌ പ്രവര്‍ത്തിപ്പിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം കയറ്റിയ ഡിങ്കി ബോട്ട് വടംകെട്ടി പുഴയുടെ മറുകരയിലേക്ക് വലിച്ച്‌ കയറ്റുകയായിരുന്നു. വൈകുന്നേരത്തോടെ മൃതദേഹം സംസ്കരിച്ചു. കഴിഞ്ഞ ദിവസം ഇരുട്ടുകുത്തി നഗറിലെ രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചതും അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയായിരുന്നു. 2019 ലെ പ്രളയത്തില്‍ ഇരുട്ടുകുത്തിയിലെ പാലം ഒലിച്ചുപോയതോടെ വനവാസികള്‍ കടുത്തി ദുരിതത്തിലാണ്. അനിതയാണ് ചെമ്ബന്റെ ഭാര്യ. മക്കള്‍: അരുണ്‍, അനൂപ്, അഞ്ജന, അക്ഷര, അനുരാധ.


https://chat.whatsapp.com/JKbOooj9owbLTeEZQnkzGF /



Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*