മലപ്പുറം: ദിവസങ്ങള്‍ക്കിടെ മലപ്പുറം ജില്ലയില്‍ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോയ ആറോളം പേർ മക്കയില്‍ മരണപ്പെട്ടു.
ഫോക്സ് വ്യൂ ന്യൂസ്
18/06/24
ഹജ്ജിന് പോയ തിരൂർ സ്വദേശി ഹജ്ജിനിടെ മക്കയില്‍ തളർന്ന് വീണ് മരിച്ചു. ആലിങ്ങല്‍ സ്വദേശിനി പരേതനായ എടശ്ശേരി മൂസക്കുട്ടി യുടെ ഭാര്യ ഫാത്തിമ്മ (66)യാണ് മരണപ്പെട്ടത്. മിനായില്‍ നിന്ന് മടങ്ങുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കഴിഞ്ഞ മാസം ആണ് ഹജ്ജിന് പോയത്.
കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശിയും കൊണ്ടോട്ടി ഫെഡറല്‍ ബാങ്കിന്റെ പിൻവശത്ത് താമസിക്കുന്നതുമായ വെള്ളമാർതൊടിക ഹംസ മരിച്ചു. ഹജ്ജ് കർമത്തിനിടയില്‍ കല്ലെറിയുന്ന ജംറയ്ക്ക് സമീപം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ഹംസ. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇന്ത്യ ഗവർമെന്റിന്റെ ഹജ്ജ് മിഷന് കീഴില്‍ ഭാര്യ സുലൈഖയോടൊപ്പമാണ് ഹംസ ഹജ്ജ് നിർവഹിക്കുവാൻ എത്തിയിരുന്നത്. മൃതദേഹം മക്ക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
താനുർപള്ളിപറമ്ബ് (HSM )റോഡില്‍ പരേതനായ കള്ളിയത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കള്ളിയത്ത് പാത്തുമോള്‍ ഹജ്ജുമ(68) ഹജ്ജ് കർമ്മത്തിനിടെ ഇന്ന് രാവിലെ മക്കയില്‍ മരണപ്പെട്ടു. മയ്യിത്ത് മക്കയില്‍ കബറടക്കും.
വേങ്ങര നെടുംപറമ്ബില്‍ താമസക്കാരനും നെടുംപറമ്ബ് മസ്‌ജിദില്‍ പതിനഞ്ച് വർഷത്തോളം മുഅദ്ദിനായി സേവനം ചെയ്‌തിരുന്ന ചെനക്കല്‍ മുഹമ്മദ് (ബാപ്പുട്ടി) എന്നവർ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയി മക്കയില്‍ വെച്ച് മരണപ്പെട്ടു. പരേതനായ ചെനക്കല്‍ പോക്കർ മൊല്ലാക്കയാണ് പിതാവ്.
ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂർ സ്വദേശി ഹജ്ജിനിടെ മക്കയില്‍ തളർന്ന് വീണ് മരിച്ചു. വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങപറമ്ബില്‍ അലവികുട്ടി ഹാജി (70)യാണ് ഇന്നലെ മരണപ്പെട്ടത്. പെരുന്നാള്‍ നമസ്കാര ശേഷം മിനായിലേക്ക് പോകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK
Comments
Post a Comment