പട്ടാപ്പകല്‍ വീട്ടിലെത്തി ദമ്ബതികളെ മയക്കി കിടത്തി കവര്‍ച്ച; മോഷ്ടിച്ചത് ആറ് പവൻ സ്വര്‍ണം; പ്രതിയെ പിടികൂടി പോലീസ്


മലപ്പുറം: ട്രെയിനില്‍ വെച്ച്‌ പരിചയം സ്ഥാപിച്ച ശേഷം വീട്ടിലെത്തി ദമ്ബതികളെ മയക്കി കിടത്തി കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി.

ദമ്ബതികളുടെ വീട്ടില്‍ നിന്നും ആറ് പവൻ സ്വർണ്ണമാണ് പ്രതി കവർന്നത്. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷയെ മലപ്പുറം വളാഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. കേസിനാസ്പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. വളാഞ്ചേരി കോട്ടപ്പുറം സ്വദേശികളായ കോഞ്ചത്ത് ചന്ദ്രൻ, ഭാര്യ ചന്ദ്രമതി എന്നീ വൃദ്ധ ദമ്ബതികളെ ജ്യൂസില്‍ മയക്ക് ഗുളിക ചേർത്ത് നല്‍കി മയക്കി കിടത്തിയ ശേഷമാണ് പ്രതി കവർച്ച നടത്തിയത്.

പ്രതി വൃദ്ധ ദമ്ബതികളുമായി ട്രെയിനില്‍ വെച്ചാണ് സൗഹൃദം സ്ഥാപിച്ചത്. മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് യുവാവ് ദമ്ബതികളെ പരിചയപ്പെട്ടത്. നേവി ഉദ്യോഗസ്ഥൻ നീരജ് എന്ന് സ്വയം പരിചയപ്പെടുത്തി. ഇരുവർക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നല്‍കി. ദമ്ബതിമാരോട് രോഗ വിവരം ചോദിച്ചറിഞ്ഞ ഇയാള്‍ കുറഞ്ഞ ചിലവില്‍ നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് ഇരുവരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേദിവസം എല്ലാം ശരിയായെന്നും ചികിത്സയുടെ രേഖകള്‍ ശേഖരിക്കാന്‍ വീട്ടില്‍ വരാമെന്നും പറഞ്ഞ് ഫോണ്‍ ചെയ്ത് വളാ‌ഞ്ചേരിയിലെ വീട്ടിലെത്തി.

പിന്നീട് യുവാവ് തന്റെ കയ്യില്‍ കരുതിയിരുന്ന ഫ്രൂട്ട്‌സ് ഉപയോഗിച്ച്‌ സ്വയം ജ്യൂസ് തയ്യാറാക്കി ഇരുവര്‍ക്കും നല്‍കി. ജ്യൂസ് കുടിച്ചതിനെത്തുടർന്ന് ദമ്ബതികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റെയാണെന്ന് പറഞ്ഞ് യുവാവ് ഓരോ ഗുളികയും ഇവർക്ക് നല്‍കി. ഇത് കൂടി കഴിച്ചതോടെ ദമ്ബതികള്‍ മയങ്ങി വീഴുകയും യുവാവ് സ്വർണ്ണം കവർന്ന ശേഷം സ്ഥലം വിടുകയുമായിരുന്നു. ബോധം വന്നപ്പോഴാണ് തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്ന വിവരം ദമ്ബതികള്‍ മനസിലാക്കിയത്. തുടർന്ന് ഇരുവരും പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*