നിലമ്ബൂരില്‍ ബിജെപിയുടെ ചടുല നീക്കം; ഡിസിസി ജനറല്‍ സെക്രട്ടറി ബീനയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന


നിലമ്ബൂരില്‍ ബിജെപിയുടെ ചടുല നീക്കം; ഡിസിസി ജനറല്‍ സെക്രട്ടറി ബീനയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന

നിലമ്ബൂരിലെ ഉപതിരഞ്ഞെടുപ്പ് അനാവശ്യമായ ഒന്നാണെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ഈഗോ കാണിക്കാനാണ് എല്‍ ഡി എഫും യു ഡി എഫും ശ്രമിക്കുന്നതെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ചത്.

ബി ജെ പി മത്സരത്തില്‍ നിന്നും പിന്മാറിയതോടെ സീറ്റ് ബി ഡി ജെ എസിന് നല്‍കാന്‍ ധാരണയായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ ബി ഡി ജെ എസ് സംസ്ഥാന എക്സിക്യൂട്ടീവും, എൻ ഡി എ കമ്മിറ്റിയും ചേർന്ന ശേഷം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് ബി ഡി ജെ എസ് മലപ്പുറം ജില്ല പ്രസിഡന്‍റ് ഗിരീഷ് മേക്കാട് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിലമ്ബൂരില്‍ ബി ജെ പി ഒരു 'മാസ്റ്റർ സ്ട്രോക്കിന്' ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

നിലമ്ബൂരില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനാണ് ബി ജെ പിയുടെ ആലോചന. ഇതിനായി ഡി സി സി ജനറല്‍ സെക്രട്ടറിയുമായി വരെ ബി ജെ പി നേതാക്കള്‍ ചർച്ച നടത്തി കഴിഞ്ഞു. മലപ്പുറം ജില്ലയിലെ ഡി സി സി ജനറല്‍ സെക്രട്ടറിയും നിലമ്ബൂർ സ്വദേശിയുമായ അഡ്വ ബീന ജോസഫുമായി ബി ജെ പിയുടെ മുതിർന്ന നേതാവ് എംടി രമേശ് ചർച്ച നടത്തി കഴിഞ്ഞു. മഞ്ചേരിയില്‍ എത്തി എംടി രമേശ് ബീന ജോസഫിനെ നേരില്‍ കാണുകയായിരുന്നു.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*