മാരക ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയും സുഹൃത്തും പിടിയില്‍


കൊണ്ടോട്ടിയിലെ സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ച്‌ വില്പനക്കെത്തിച്ച ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ പിടിയിലായി.

തിരൂർ പുറത്തൂർ മുട്ടന്നൂർ സ്വദേശി തോട്ടിവളപ്പില്‍ നവാസ് ( 35) എന്ന റബ്ബർ നവാസ്, ചെറിയമുണ്ടം ഇരിങ്ങാവൂർ സ്വദേശി നമ്ബിടി വീട്ടില്‍ ആദിത്യൻ (23) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് 1 ലക്ഷത്തോളം വിലവരുന്ന 10.23 ഗ്രാം എം ഡി എം എ, .99 ഗ്രാം കൊക്കെയ്ൻ, 2.01 ഗ്രാം എക്സ്റ്റസി പില്‍സ്, .09ഗ്രാം എം എസ് ഡി സ്റ്റാമ്ബ് എന്നിവ പിടികൂടിയത്. ലഹരി വസ്തുക്കള്‍ കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. 16 kg കഞ്ചാവുമായി 2020 ല്‍ തിരൂർ പോലീസും 2022 ല്‍ 40 kg കഞ്ചാവുമായി തിരൂർ എക്സൈസും നവാസിനെ പിടികൂടിയിരുന്നു. ഈ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.

പിടിയിലായ ആദിത്യൻ 4 വർഷം മുൻപ് സുഹൃത്തിൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസടക്കം നിരവധി ലഹരി കടത്ത് കേസിലെ പ്രതിയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ ലഹരി കടത്ത് സംഘത്തെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി വൈ എസ് പി സന്തോഷ്, കൊണ്ടോട്ടി ഇൻസ്പക്ടർ ഷമീർ സബ് ഇൻസ്പക്ടർ ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.


Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*