നഗരത്തില്‍ വീണ്ടും തട്ടിക്കൊണ്ട് പോകല്‍: പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

യുവാവിനെ ചിന്താവളപ്പിലെ ലോഡ്ജില്‍ നിന്ന് ഇന്നലെ ചൊവ്വ പുലർച്ചെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂ‌ടി പൊലീസ്.

മഞ്ചേരി സ്വദേശികളായ വക്കത്തടി മുഹമ്മദ് ഖല്‍സാഹ് (33), ഇരുവെട്ടി ചുങ്കത്തലങ്ങല്‍ വീട്ടില്‍ അല്‍ഫയാദ് (25), ചേളാരി സ്വദേശി പുളിമുക്ക് കോരൻ കണാരി വീട്ടില്‍ ഷംസുദ്ദീൻ (39), അരക്കിണർ സ്വദേശി പുളിയഞ്ചേരി പറമ്ബില്‍ മുഹമ്മദ് നബീല്‍ (37), പുളിക്കല്‍ സ്വദേശി ചുണ്ടാബലത്ത് വീട്ടില്‍ മുഹമ്മദ് നിഹാല്‍ (25), എന്നിവരെയാണ് കൊണ്ടോട്ടിയില്‍ നിന്ന് കസബ പൊലീസ് പിടികൂടിയത്. യുവാവിനെ തോർത്തുകൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പ്രതികളുടെ പക്കല്‍ മാരകായുധങ്ങളുമുണ്ടായിരുന്നു.

22ന് പുലർച്ചെ കാരന്തൂർ സ്വദേശിയായ ഷാജിത്തിനെയാണ് ചിന്താവളപ്പിലെ നെക്സ്റ്റല്‍ ഇൻ ലോഡ്ജിലെ 302ാം നമ്ബർ റൂമില്‍ നിന്നുമാണ് ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ചുപരിക്കേല്പിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചുക്കുകയും ചെയ്തു. ഉടൻ പൊലീസെത്തി സൈബർ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ ലൊക്കേഷനും തിരിച്ചറിഞ്ഞു. കസബ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വ ത്തിലുള്ള സംഘം ഉടൻ കൊണ്ടോട്ടിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ ഓടിച്ച വാഹനത്തില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തു. ഷാജിത്തിന്റെ മുഖത്തും കണ്ണിലും പരിക്കേറ്റത് പ്രതികളുടെ മർദ്ദനത്തിലാണെന്ന് പൊലീസ് പറയുന്നു.

കാരണം സാമ്ബത്തിക തർക്കം

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ടുള്ള വഴക്കാണ് തട്ടികൊണ്ട് പോകാൻ കാരണം. മുഹമ്മദ് നിഹാലിനു പുളിക്കല്‍ സ്വദേശിനിയെ വീട്ടില്‍ കയറി അക്രമിച്ചതിന് കൊണ്ടോട്ടി സ്റ്റേഷനിലും മലപ്പുറം സ്വദേശിയെ കാറുകൊണ്ട് ഇടിച്ചു വീഴ്ത്തി കമ്ബിപ്പാര കൊണ്ട് അടിച്ചതിന് ഷംസുദ്ദീന്നും തിരൂരങ്ങാടി സ്റ്റേഷനിലും തിരുവണ്ണൂർ സ്വദേശിയെ മാരകായുധം ഉപയോഗിച്ച്‌ അക്രമിച്ചതിന് പ്രതികള്‍ തട്ടികൊണ്ട് പോയ ഷാജിത്തിനും കേ

സുണ്ടെന്ന് പൊലീസ് പറഞ്ഞു.



Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*