Posts

Showing posts from May, 2025

നിലമ്ബൂരില്‍ വഖഫ് സംരക്ഷണവേദി പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി

Image
മലപ്പുറം നിലമ്ബൂരില്‍ വഖഫ് സംരക്ഷണവേദി പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് മത്സരമെന്ന് സ്ഥാനാർഥി അറിയിച്ചു. കേരള വഖഫ് സംരക്ഷണവേദി ജോയിന്‍റ് സെക്രട്ടറിയാണ് സുന്നാജാൻ. യു.ഡി.എഫ് കോണ്‍ഗ്രസിലെ ആര്യാടൻ ഷൗക്കത്തിനെയും എല്‍.ഡി.എഫ് സി.പി.എമ്മിലെ എം. സ്വരാജിനെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ബി.ജെ.പി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിചിട്ടില്ല. എന്നാല്‍, നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എസ്.ഡി.പി.ഐയും പ്രഖ്യാപിച്ചിട്ടുണ്ട്. അഡ്വ. സാദിഖ് നടുത്തൊടിയാണ് പാർട്ടി സ്ഥാനാർഥിയാകുക. 2021ലെ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ 2700 വോട്ടിനാണ് നിലമ്ബൂരില്‍ വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ അഡ്വ. വി.വി. പ്രകാശിനെയാണ് പരാജയപ്പെടുത്തിയത്. 2016ലാണ് അൻവർ കോണ്‍ഗ്രസ് വിട്ട് നിലമ്ബൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ 11,504 വോട്ടിനാണ് ആര്യാടന്‍ ഷൗക്കത്തിനെ അൻവർ പരാജയപ്പെടുത്തിയത്. 30 വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് കൈവശം വച്ചിരുന്ന മണ്ഡലം അന്‍വര്‍ ഇടതിനൊപ്പമാക്കുകയായിരുന്നു. നിലമ...

പെട്രോള്‍ പമ്ബ് ജീവനക്കാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ അപകടം

Image
മലപ്പുറം പെട്രോള്‍ പമ്ബ് ജീവനക്കാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ അപകടം പെട്രോള്‍ പമ്ബ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി. കൂറ്റമ്ബാറയിലെ ഭാരത് പെട്രോള്‍ പമ്ബില്‍ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്.

സ്കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ യുദ്ധകാല അടിസ്ഥാനത്തിലെന്ന് മന്ത്രി; ആദ്യത്തെ രണ്ടാഴ്ച പാഠപുസ്തക പഠനമില്ല

Image
സ്കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ യുദ്ധകാല അടിസ്ഥാനത്തിലെന്ന് മന്ത്രി; ആദ്യത്തെ രണ്ടാഴ്ച പാഠപുസ്തക പഠനമില്ല പേരൂർക്കട ഗവ. എച്ച്‌.എസ്.എല്‍.പി.എസ് പുതിയ ബഹുനില മന്ദിരത്തിന്റെയും പേരൂർക്കട ഗവ.ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളില്‍ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങള്‍, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങള്‍ അറിയേണ്ട സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. ഒന്നാം ക്ലാസ്സില്‍ പ്രവേശന പരീക്ഷ നടത്തുന്ന സ്കൂളുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രവേശന പരീക്ഷ നടത്തി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന നിരവധി സർക്കാർ സ്കൂളുകള്‍ 2016ല്‍ സർക്കാർ അധികാരത്തില്‍ എത്തിയ ശേഷം തുറന്ന് പ്രവർത്തിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. 5000 കോടി രൂപയാണ് സ്കൂള്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. കുട്ടികള്‍ മിടുക്കരായി...

'സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല, നിലമ്ബൂരില്‍ മത്സരിക്കാനില്ല'; പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്ന് അൻവര്‍

Image
'സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല, നിലമ്ബൂരില്‍ മത്സരിക്കാനില്ല'; പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്ന് അൻവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കോടികള്‍ വേണം. തന്റെ കയ്യില്‍ പണമില്ല. താൻ സാമ്ബത്തികമായി തകർന്നത് ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻ‌വർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ പ്രതികരിച്ചു. പിണറായിസത്തിന്‍റെ ഏറ്റവും വലിയ വ്യക്താവാണ് എം സ്വരാജെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു. എന്നെ സ്വീകരിക്കേണ്ട ചില വ്യക്തികള്‍ അതിന് തയ്യാറായിട്ടില്ല. അൻവറിനെ തോല്‍പ്പിക്കാനാണ് അവരുടെ നീക്കം. ഞാൻ ഇറങ്ങി വന്നത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടി, വേറെ ആർക്കും വേണ്ടി അല...

വീണ്ടും കാട്ടാനക്കലി, പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

Image
പാലക്കാട് വീണ്ടും കാട്ടാനക്കലി, പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്ബിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം. ചീരക്കടവിലെ വന മേഖലയില്‍ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു മല്ലൻ. ഗുരുതരമായി പരിക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കാട്ടാനയെ തുരത്താൻ ശ്രമം തുടരുകയാണ്. ഇതിനായി വനം വകുപ്പ് രാവിലെ തന്നെ ദൗത്യം ആരംഭിച്ചു. ധോണിയിലെ അഗസ്റ്റിനെന്ന കുങ്കി ആനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തുക. വാളയാർ റേഞ്ചിൻ്റെ നേതൃത്വത്തില്‍ രാവിലെ ഏഴ് മണിയോടെയാണ് ദൗത്യം തുടങ്ങിയത്. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് നിലയുറപ്പിച്ച ആന പ്രദേശത്ത് വലിയ നാശ നഷ്ടമുണ്ടാക്കിയിരുന്നു. സ്കൂള്‍ തുറക്കുന്നതിന് മുമ്ബ് ശാശ്വത പരിഹാരം വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ദൗത്യത്തിൻ്റെ ചെലവ് പുതുശ്ശേരി പഞ്ചായത്തായിരിക്കും വഹിക്കുക. ...

കനത്തമഴയില്‍ കുറിഞ്ഞിപ്പാടത്ത് കിണര്‍ ഇടിഞ്ഞുതാഴ്ന്നു

Image
കല്ലടിക്കോട് കരിമ്പ കനത്തമഴയില്‍ കുറിഞ്ഞിപ്പാടത്ത് കിണര്‍ ഇടിഞ്ഞുതാഴ്ന്നു ബിജുവിന്‍റെ കിണറാണ് വ്യാഴാഴ്ച്ച രാത്രിയില്‍ ആള്‍മറയുള്‍പ്പടെ ഇടിഞ്ഞുതാഴ്ന്നത്. 26 കോണ്‍ക്രീറ്റ് റിംഗുകളും ഒരു എച്ച്‌പിയുടെ വൈദ്യുതപമ്ബ്സെറ്റും മണ്ണിനടിയിലായി. വിവരമറഞ്ഞ് കരിമ്ബ- 1 വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച്‌ നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഏതാനും ദിവസംമുൻപ് മൂന്നേക്കർ തുടിക്കോട് കാളിയത്ത് വീട്ടില്‍ ജമേഷിന്‍റെ കിണറും ഇടിഞ്ഞുതാഴുകയുണ്ടായി.

നിപയില്‍ ആശ്വാസം; പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വളാഞ്ചേരി സ്വദേശിനി രോഗമുക്തയായി

Image
നിപയില്‍ ആശ്വാസം; പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വളാഞ്ചേരി സ്വദേശിനി രോഗമുക്തയായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രോഗി. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യം തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 14 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം തുടങ്ങിയവെയെല്ലാം സാധാരണ നിലയിലാണെന്നും കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും അതിതീവ്ര പരിചരണ വിഭാഗത്തിലെ ഡോക്ടര്‍ ജിതേഷ് അറിയിച്ചെന്നും മന്ത്രി വ്യക്തമാക്കി. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ടെന്നും രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വീണ ജോര്‍ജ്ജ് ഫേസ് ബുക്ക് കുറിപ്പില്‍ അറിയിച്ചു.

_റഹീന കൊലക്കേസ്: കൊലയാളിയായ ഭര്‍ത്താവിന് വധശിക്ഷ വിധിച്ച്‌ മഞ്ചേരി കോടതി; 1.25 ലക്ഷം രൂപ

Image
_റഹീന കൊലക്കേസ്: കൊലയാളിയായ ഭര്‍ത്താവിന് വധശിക്ഷ വിധിച്ച്‌ മഞ്ചേരി കോടതി; 1.25 ലക്ഷം രൂപ പിഴയടക്കണം_ ഫോക്സ് വ്യൂ ന്യൂസ്  30/05/25 മലപ്പുറം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കൊലയാളിയായ ഭർത്താവിനെ വധശിക്ഷക്ക് വിധിച്ചു. പരപ്പനങ്ങാടി സ്വദേശി റഹീനയുടെ കൊലപാതകത്തില്‍ ഭർത്താവ് നജുബുദ്ദീനെയാണ് ശിക്ഷിച്ചത്. അഞ്ചപ്പുര ബീച്ച്‌ റോഡിലെ അറവുശാലയിലെത്തിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി. റഹീനയെ 2003 ലാണ് നജുബുദ്ദീൻ വിവാഹം ചെയ്തത്. 2011 ല്‍ മറ്റൊരു സ്ത്രീയെ പ്രതി വിവാഹം കഴിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്ബിലെ വീട്ടിലാണ് രണ്ടാം ഭാര്യക്കൊപ്പം പ്രതി താമസിച്ചത്. ഇതേ തുടർന്ന് റഹീനയുമായുള്ള ദാമ്ബത്യ ബന്ധത്തില്‍ കലഹങ്ങള്‍ പതിവായി. ബന്ധം ഉപേക്ഷിച്ച്‌ റഹീനയും കുട്ടികളും ഉമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. ഇവർ തമ്മില്‍ വിവാഹമോചന കേസും ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് റഹീനയെ വകവരുത്താൻ പ്രതി തീരുമാനിച്ചത്. പരപ്പനങ്ങാടി പനയിങ്ങല്‍ ജംഗ്ഷനില്‍ ഇറച്ചിക്കട നടത്തിവന്ന പ്രതി ഇവിടെ നിന്നുള...

മുഖ്യമന്ത്രിയുടെ കറിവേപ്പില പ്രയോഗത്തില്‍ മറുപടിയുമായി പി വി അന്‍വര്‍; 'ഒരു കറിവേപ്പിലയുടെ അവസ്ഥയിലാണ് ഞാന്‍

Image
മുഖ്യമന്ത്രിയുടെ കറിവേപ്പില പ്രയോഗത്തില്‍ മറുപടിയുമായി പി വി അന്‍വര്‍; 'ഒരു കറിവേപ്പിലയുടെ അവസ്ഥയിലാണ് ഞാന്‍ മുഖ്യമന്ത്രിയുടെ 'കറിവേപ്പില' പരാമർശത്തില്‍ മറുപടിയുമായി പി വി അൻവർ. കറിവേപ്പില ഏറെ പോഷകഗുണമുള്ളതാണെന്നും കറിവേപ്പില ഏത് കറിയില്‍ ഇട്ടാലും സ്വാദ് കൂടുമെന്നും അൻവർ പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതാണ് കറക്ടാണ്. ഇപ്പോഴത്തെ എന്റെ അവസ്ഥ കറിവേപ്പില പോലെയാണ്. അതിലെ എല്ലാ പോഷണ ഗുണങ്ങളും ഉറ്റുന്നത് പോലെ ആണല്ലോ എന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പിവി അൻവർ കറിവേപ്പില ആണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. നിലമ്ബൂരില്‍ അൻവർ ഒരു വിഷയമേ അല്ലെന്നും അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും ആർക്കും വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. നിലമ്ബൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ശക്തനാണോ അല്ലയോ എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ അറിയാമെന്നും പി വി അൻവർ പ്രതികരിച്ചു. സ്വരാജിന് മത്സരിക്കാമല്ലോ എന്നും താൻ ഉയർത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്ബൂരിലെ തെരഞ്ഞെടുപ്പിലുണ്ടാവുമെന്നും അൻവർ കൂട്ടിച്ചേര്‍ത്തു. സ്...

ഷൗക്കത്തിനെ അംഗീകരിച്ചാല്‍മാത്രം അൻവറിന് അംഗത്വം; തൃണമൂലിനെ UDFലെടുത്താല്‍ വഴങ്ങാമെന്ന് അൻവര്‍

Image
ഷൗക്കത്തിനെ അംഗീകരിച്ചാല്‍മാത്രം അൻവറിന് അംഗത്വം; തൃണമൂലിനെ UDFലെടുത്താല്‍ വഴങ്ങാമെന്ന് അൻവര്‍ അൻവർ നിശ്ചയിക്കുന്ന വഴിയേ യുഡിഎഫ് നടക്കണമെന്നല്ല, യുഡിഎഫ് നിശ്ചയിക്കുന്ന വഴിയേ വന്നാലേ മുന്നണിയായി പ്രവർത്തിക്കാനാകൂവെന്ന വികാരത്തിലേക്ക് ഘടകകക്ഷികളുമെത്തിയതായാണ് സൂചന. അൻവർപ്രശ്നത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചിരുന്നു. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളുമായും ഇക്കാര്യം ചർച്ചചെയ്തു. ആർഎംപിക്ക് നിലവിലുള്ള അസോസിയേറ്റ് അംഗത്വം തൃണമൂല്‍ കോണ്‍ഗ്രസിനും നല്‍കാനായിരുന്നു യുഡിഎഫിലെ ധാരണ. എന്നാല്‍, ഷൗക്കത്തിനെതിരേ അൻവർ രംഗത്തുവന്നതോടെ സ്ഥിതി മാറിമറിഞ്ഞു. തങ്ങളല്ല അൻവറിന്റെ വഴിയടച്ചതെന്ന വിശദീകരണം കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവെക്കുന്നുമുണ്ട്. അൻവർ സഹകരിച്ചാല്‍ യുഡിഎഫുമായി സഹകരിക്കുന്ന കക്ഷിയാക്കാം. നിയമസഭാ സീറ്റടക്കമുള്ള കാര്യങ്ങള്‍ ഭാവിയില്‍ ചർച്ചചെയ്യാമെന്ന വാക്കും കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവെക്കുന്നു. സ്ഥാനാർഥിയെ തള്ളിപ്പറഞ്ഞതോടെ അൻവറിനോട് ആഭിമുഖ്യമുള്ള കെ. സുധാകരനും രമേശ് ചെന്...

'ധൈര്യമുണ്ടോ?'; മാങ്കൂട്ടത്തിലിന്റെയും അൻവറിന്റെയും വെല്ലുവിളി ഏറ്റെടുത്ത് സ്വരാജും സിപിഎമ്മും

Image
'ധൈര്യമുണ്ടോ?'; മാങ്കൂട്ടത്തിലിന്റെയും അൻവറിന്റെയും വെല്ലുവിളി ഏറ്റെടുത്ത് സ്വരാജും സിപിഎമ്മും ആളെ തപ്പി അങ്ങാടിയില്‍ നടക്കാതെ ധൈര്യമുണ്ടെങ്കില്‍ സ്വരാജിനെ മത്സരിപ്പിക്ക് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പാർട്ടി ബന്ധം മുറിച്ചുമാറ്റിയ നിലമ്ബൂരിലെ മുൻ എം.എല്‍.എ പി.വി.അൻവറും സ്വരാജിനെ എന്തുകൊണ്ട് മത്സരിപ്പിക്കുന്നില്ലെന്ന് ചോദിച്ചിരുന്നു. സ്ഥാനാർഥിയെ കണ്ടെത്തുന്നതിനുള്ള സിപിഎമ്മിന്റെ സ്വതന്ത്ര അന്വേഷണത്തിനിടയിലായിരുന്നു ഈ വെല്ലുവിളികള്‍. എന്നാല്‍ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ സിപിഎം വെല്ലുവിളിച്ചവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. മണ്ഡലത്തില്‍ ദീർഘകാലമായി നടത്തിവന്ന സ്വതന്ത്ര പരീക്ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം ചിഹ്നത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ രംഗത്തിറക്കിയിരിക്കുന്നത്. പാർട്ടിയെ തള്ളിപ്പറഞ്ഞ അൻവറിനുള്ള മറുപടിക്കൊപ്പം സിറ്റിങ് സീറ്റ് നിലനിർത്തുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഈ സാഹചര്യത്...

സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും. വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ സ്‌കൂളുകളില്‍ ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുളള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച്‌ അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങള്‍, പൊതുവാഹനങ്ങള്‍, സ്‌കൂള്‍ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്ബോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍, റോഡ്,റെയില്‍വേ ലൈന്‍ എന്നിവ ക്രോസ് ചെയ്യുമ്ബോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയെല്ലാം സ്‌കൂള്‍ തലത്തില്‍ അവലോകനം നടത്തി മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.സ്‌കൂളും പരിസരവും ശുചിയാക്കാനും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും സന്നദ്ധസംഘടനകള്‍, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകള്‍, അധ്യാപക-വിദ്യാര്‍ത്ഥി-ബഹുജന സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ശ്രമിക്കണം.കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവ നിര്‍ബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. കുടിവെള്ള സാമ്ബിള്‍ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണം. സ്‌കൂള്‍ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള്‍ എന്നിവ നിര്‍ബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കണം.ഓരോ സ്‌കൂളും ഒരുക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തന പദ്ധതി രുപീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ പ്രധാനാധ്യാപകര്‍ സ്വീകരിക്കണം.

Image
സംസ്ഥാനത്ത് ജൂണ്‍ രണ്ടിന് തന്നെ സ്കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ അധ്യയന വര്‍ഷവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ സുരക്ഷ, കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, ഉച്ചഭക്ഷണം, യാത്രാസുരക്ഷ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്‌കൂളുകളില്‍ ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുളള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച്‌ അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങള്‍, പൊതുവാഹനങ്ങള്‍, സ്‌കൂള്‍ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്ബോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍, റോഡ്, റെയില്‍വേ ലൈന്‍ എന്നിവ ക്രോസ് ചെയ്യുമ്ബോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയെല്ലാം സ്‌കൂള്‍ തലത്തില്‍ അവലോകനം നടത്തി മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്‌കൂളും പരിസരവും ശ...

നിലമ്ബൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജ്; സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

Image
നിലമ്ബൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജ്; സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍ നിലമ്ബൂരില്‍ പ്രത്യേകമായ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നേതാവാണ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കവെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിലമ്ബൂരില്‍ സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണെന്നും അന്‍വറിനെ പാര്‍ട്ടി മുഖവിലയ്ക്കെടുക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇടതുമുന്നണിയെ ഒറ്റുകൊടുത്ത യൂദാസാണ് അന്‍വര്‍. നിലമ്ബൂരില്‍ സിപിഎം അന്‍വറിനെ മുഖവിലയ്ക്കെടുക്കുന്നില്ല. നിലമ്ബൂരില്‍ നേരത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ ഇപ്രാവശ്യം ഇടതുമുന്നണിയെ ഒറ്റുകൊടുത്ത് യുഡിഎഫിനൊപ്പം പോയത് ജനങ്ങള്‍ കണ്ടതാണ്. അതിനൊക്കെയുള്ള മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്. നിലമ്ബൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജെന്നും വിജയം കൈവരിക്കാനാവുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില...

'സ്ഥാനാര്‍ത്ഥി ശക്തനാണോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ അറിയാം'; എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പി വി അൻവര്‍

Image
മലപ്പുറം 'സ്ഥാനാര്‍ത്ഥി ശക്തനാണോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ അറിയാം'; എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പി വി അൻവര്‍ സ്വരാജിന് മത്സരിക്കാമല്ലോ എന്നും താൻ ഉയർത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്ബൂരിലുണ്ട് എന്നും അൻവർ പറഞ്ഞു. സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ. മുഖ്യമന്ത്രിയുടെ 'കറിവേപ്പില' പരാമർശത്തിനും അൻവർ മറുപടി നല്‍കി. കറിവേപ്പില പോഷകഗുണം ഉള്ള ഭക്ഷണമാണെന്നും താനൊക്കെ കറിവേപ്പില കഴിക്കുന്ന ആളാണെന്നും അൻവർ പറഞ്ഞു. നിലമ്ബൂരില്‍ അൻവർ ഒരു വിഷയമേ അല്ല എന്നും അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും ആർക്കും വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലത്തെ വാർത്താസമ്മേളനത്തില്‍ പരിഹസിച്ചിരുന്നത്. അല്പസമയം മുൻപാണ് എം സ്വരാജിനെ നിലമ്ബൂർ ഉപതിരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്ബൂരില്‍ മത്സരം കടുക്കും. രാഷ്ട്രീയ പോരാട്ടമാണ് നിലമ്ബൂരില്‍ നടക്കാൻ പോകുന്നതെന്നും പി വി അ...

വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം; പ്രതി സിറാജുദ്ദീന് ജാമ്യം

Image
വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം; പ്രതി സിറാജുദ്ദീന് ജാമ്യം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, മുൻ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതിനാലും പ്രതിയെ കസ്റ്റഡിയില്‍ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിക്കാത്തതിനാലും ജാമ്യം അനുവദിക്കുകയായിരുന്നു. ഏപ്രില്‍ അഞ്ചിനാണ് ചട്ടിപ്പറമ്ബിലെ വാടകവീട്ടില്‍ പ്രസവത്തെത്തുടർന്ന് അസ്മ മരിച്ചത്. സംഭവം പോലീസില്‍ അറിയിക്കാതെ മൃതദേഹം സിറാജുദ്ദീൻ പെരുമ്ബാവൂരിലേക്ക് കൊണ്ടുപോയി. സംസ്കാരം തടഞ്ഞ പെരുമ്ബാവൂർ പോലീസ്, മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കുമാറ്റി. അശാസ്ത്രീയ പ്രസവമെടുപ്പാണ് അസ്മയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് അസ്മയുടെ മാതൃസഹോദരൻ മുഹമ്മദ് കുഞ്ഞ് നല്‍കിയ പരാതിയില്‍ ഏപ്രില്‍ ഏഴിന് സിറാജുദ്ദീനെ പോലീസ് അറസ്റ്റുചെയ്തു. ഇതുവരെ ഇയാള്‍ റിമാൻഡില്‍ കഴിയുകയായിരുന്നു. വീട്ടില്‍ പ്രസവിക്കുന്നത് കുറ്റമല്ലെങ്കിലും ചികിത്സ നല്‍കാത്തതിനാല്‍ അമ്മയ്ക്കോ കുഞ്ഞിനോ അപകടമുണ്ടായാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. അതനുസരിച്ച്‌ കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു സിറാജുദ്ദീനെതിരേ പോലീസ് ചുമത്തിയി...

നിലമ്ബൂരില്‍ മത്സരിക്കാന്‍ അന്‍വര്‍; ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു

Image
മലപ്പുറം നിലമ്പൂരിൽ  മത്സരിക്കാന്‍ അന്‍വര്‍; ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു ടിഎംസി ദേശീയ നേതൃത്വത്തെയാണ് മത്സര സന്നദ്ധത അറിയിച്ചത്. പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അന്‍വര്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി. തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ണായക യോഗം ഇന്ന് മഞ്ചേരിയില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുന്നത്. നാളെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗവും ചേരും. ഇതിന് ശേഷം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക. അതേസമയം മണ്ഡലത്തില്‍ പി വി അന്‍വറിന്റെ ഫ്‌ളക്‌സുകള്‍ ടിഎംസി പ്രവര്‍ത്തകര്‍ ഉയര്‍ത്തി. പി വി അന്‍വര്‍ കഴിഞ്ഞ ദിവസമാണ് 'പി വി അന്‍വര്‍ തുടരും' എന്നെഴുതിയ പോസ്റ്റര്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'പി വി അന്‍വര്‍ ഞങ്ങളുടെ കരളിന്റെ കഷണം. അദ്ദേഹത്തെ മഴയത്ത് നിര്‍ത്താന്‍ അനുവദിക്കില്ല', 'നിലമ്ബൂരിന്റെ സു...

*നിലമ്ബൂര്‍ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിച്ചാലും ഉത്തരവാദിത്വം കോണ്‍ഗ്രസിന് ;

Image
*നിലമ്ബൂര്‍ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിച്ചാലും ഉത്തരവാദിത്വം കോണ്‍ഗ്രസിന് ; അന്‍വര്‍ വിഷയത്തില്‍ കയ്യൊഴിഞ്ഞു ലീഗ്*  ഫോക്സ് വ്യൂ ന്യൂസ്  29/05/25 മലപ്പുറം നിലമ്ബൂര്‍ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിച്ചാലും ഉത്തരവാദിത്വം കോണ്‍ഗ്രസിന് ; അന്‍വര്‍ വിഷയത്തില്‍ കയ്യൊഴിഞ്ഞു ലീഗ് നിലമ്ബൂരില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനായിരിക്കുമെന്ന് വിലയിരുത്തല്‍. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് എല്‍ഡിഎഫില്‍ നിന്നും പുറത്തുവരികയും നിലമ്ബൂരിലെ എംഎല്‍എ സ്ഥാനം രാജി വെയ്ക്കുകയും ചെയ്തതിന് പിന്നാലെ പി.വി. അന്‍വറിനെ സംരക്ഷിച്ചു നിര്‍ത്തുന്നത് മുസ്‌ളീംലീഗായിരുന്നു. എന്നാല്‍ അന്‍വറിന്റെ യുഡിഎഫ് പ്രവേശത്തിന് കോണ്‍ഗ്രസ് എതിര്‍ത്ത് നില്‍ക്കുമ്ബോള്‍ ഇനി എന്തു സംഭവിച്ചാലും തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന നിലപാടിലാണ് മുസ്‌ളീംലീഗ്. അന്‍വര്‍ എല്‍ഡിഎഫ് വിട്ടതിന് പിന്നാലെ തങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളിലും വേദികളിലും അന്‍വറിനെ എത്തിച്ചത് ലീഗായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി, സാദിഖ് തങ്ങള്‍ പങ്കെടുക്കുന്ന വേദിയിലേക്ക് ലീഗ് അന്‍വറിനെ എത്തിച്ചിര...

കടുവ ഭീതിയുടെ രണ്ടാഴ്ച; വനപാലകര്‍ക്ക് തലവേദന; നാട്ടുകാര്‍ക്ക് രോഷം

Image
കരുവാരകുണ്ട് കടുവ ഭീതിയുടെ രണ്ടാഴ്ച; വനപാലകര്‍ക്ക് തലവേദന; നാട്ടുകാര്‍ക്ക് രോഷം ഇക്കഴിഞ്ഞ 13ന് റാവുത്തൻകാട്ടില്‍ ടാപ്പിങ് തൊഴിലാളിയെ ഇരയാക്കിയ കടുവ പിന്നീട് മലയോരത്ത് വട്ടം കറങ്ങുന്നതാണ് കണ്ടത്. കണ്ണത്ത് മലവാരത്തിലെ പോത്തൻകാട്ടിലും ആർത്തലയിലും കറങ്ങി പിന്നീട് മദാരി എസ്റ്റേറ്റിലും സുല്‍ത്താന എസ്റ്റേറ്റിലുമെത്തി. അവിടെനിന്ന് കുണ്ടോട എസ്റ്റേറ്റിലും അടുത്ത ദിവസം കല്‍ക്കുണ്ട് വഴി സി.ടി എസ്റ്റേറ്റിലുമെത്തി. ഇവിടെയെല്ലാം തൊഴിലാളികളുടെയോ യാത്രികരുടെയോ കണ്ണില്‍പെട്ട കടുവ പക്ഷെ വനംവകുപ്പിന്റെ കാമറയില്‍ ഒന്നോ രണ്ടോ വട്ടമേ പതിഞ്ഞുള്ളൂ. തോക്കുമായി തെരഞ്ഞു നടക്കുന്ന അറുപതോളം വനപാലകരില്‍ ഒരാളുടെ കണ്ണില്‍ പോലും പതിഞ്ഞില്ലെന്നതും അദ്ഭുതമാണ്. മദാരി, സുല്‍ത്താന, കുണ്ടോട, സി.ടി എസ്റ്റേറ്റുകളില്‍ കടുവയെ കണ്ടു എന്നറിഞ്ഞപ്പോഴെല്ലാം ഓടിയെത്തിയ ദ്രുതകർമ സേനയുടെ തോക്കിന് മുന്നില്‍ മാത്രം കടുവയെത്തിയില്ല. റാവുത്തൻകാട്,മദാരി,കുനിയൻമാട് എന്നിവിടങ്ങളില്‍ സ്ഥാപിച്ച കൂടുകളിലും കയറിയില്ല. ഈ രണ്ടാഴ്ചക്കിടെ ഏതെങ്കിലും ജീവിയെ വേട്ടയാടിയ ലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇരയുടെ അവശിഷ്ടങ്ങളും എവിടെയും കണ്ടെത്താനായി...

അട്ടപ്പാടിയില്‍ ആദിവാസിയുവാവിന് മര്‍ദനമേറ്റ സംഭവം: പ്രതികള്‍ പിടിയില്‍

Image
പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസിയുവാവിന് മര്‍ദനമേറ്റ സംഭവം: പ്രതികള്‍ പിടിയില്‍ ചിറ്റൂർ ഉന്നതിയിലെ ഷിജു(19)വിനാണ് കഴിഞ്ഞദിവസം ഇവരില്‍നിന്ന് മർദനമേറ്റത്. സംഭവം വാർത്തയായതിന് പിന്നാലെ ഇവർ ഒളിവില്‍ പോയിരുന്നു. തുടർന്ന് തമിഴ്നാട്ടില്‍നിന്നാണ് വിഷ്ണുവിനെയും റെജിലിനെയും പിടികൂടിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ച്‌ വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് മർദിച്ചതെന്നാണ് ഷിജു പറയുന്നത്. ഷിജുവിനെ കെട്ടിയിട്ട് മർദിച്ചവർതന്നെ ചിത്രം പകർത്തി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്ചെയ്തു. ഈ ചിത്രം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മർദനവിവരം പുറത്തറിഞ്ഞത്. പ്രദേശവാസികളായ ആറുപേർ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഷിജുവിനെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചിരുന്നു. ചികിത്സ തേടിയശേഷം ഇയാള്‍ വീട്ടിലേക്കുപോയി. ശരീരവേദനയും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുമായതോടെ തിങ്കളാഴ്ച വീണ്ടും അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. വിദഗ്ധചികിത്സയ്ക്കായി ഷിജുവിനെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്...

മകളെ നായ കടിച്ചു, ആശുപത്രിയിലേക്ക് ബൈക്കില്‍ പോകവേ വലിച്ചിട്ട് പൊലീസ്, നിലത്തുവീണ 3 വയസുകാരി ലോറി കയറി മരിച്ചു

Image
മകളെ നായ കടിച്ചു, ആശുപത്രിയിലേക്ക് ബൈക്കില്‍ പോകവേ വലിച്ചിട്ട് പൊലീസ്, നിലത്തുവീണ 3 വയസുകാരി ലോറി കയറി മരിച്ചു ഗതാഗത നിയമലംഘനത്തിന് പിഴയടക്കാനായി പൊലീസ് നിർത്തിച്ച വാഹനം നിയന്ത്രണം വിട്ടു. അമ്മയുടെ മടിയില്‍ നിന്ന് താഴെ വീണ മൂന്നുവയസുകാരി പിന്നാലെ വന്ന ലോറിയിടിച്ച്‌ കൊല്ലപ്പെട്ടു. കർണാടകയിലെ മണ്ഡ്യയില്‍ ഇന്നലെ വൈകുന്നേരമാണ് ദാരുണ സംഭവമുണ്ടായത്. റിതീക്ഷയെന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. നായ കടിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് റിതീക്ഷയുടെ പിതാവിനെ ട്രാഫിക് പൊലീസ് പിഴ ചുമത്താനായി തടഞ്ഞത്. ലോറി കയറിയതിന് പിന്നാലെ തലയ്ക്കേറ്റ മാരകമായ പരുക്കാണ് മൂന്നുവയസുകാരിയുടെ മരണകാരണം. രണ്ടാമത്തെ ട്രാഫിക് സംഘമായിരുന്നു ഇത്തരത്തില്‍ ബൈക്ക് തടഞ്ഞത്. ആദ്യത്തെ ട്രാഫിക് പൊലീസ് സംഘത്തോട് വിവരം പറഞ്ഞപ്പോള്‍ അവർ വിട്ടയച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ സംഘം വാഹനം തടഞ്ഞതോടെയാണ് അപകടമുണ്ടായത്. വാഹനം നിർത്താനായി ഉദ്യോഗസ്ഥന്മാരില്‍ ഒരാള്‍ മൂന്നുവയസുകാരിയുടെ പിതാവിന്റെ കയ്യില്‍ പിടിച്ച്‌ വലിച്ചതോടെയാണ് വാഹനം നിയന്ത്രണം വിട്ടത്. ബൈക്ക് ഒരു വശത്തേക്ക് ചരിഞ്ഞു. ഇതിനിടയിലാണ് അമ്മയുടെ കയ്യിലിരുന്...

നിലമ്ബൂരില്‍ ബിജെപിയുടെ ചടുല നീക്കം; ഡിസിസി ജനറല്‍ സെക്രട്ടറി ബീനയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന

Image
നിലമ്ബൂരില്‍ ബിജെപിയുടെ ചടുല നീക്കം; ഡിസിസി ജനറല്‍ സെക്രട്ടറി ബീനയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന നിലമ്ബൂരിലെ ഉപതിരഞ്ഞെടുപ്പ് അനാവശ്യമായ ഒന്നാണെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ഈഗോ കാണിക്കാനാണ് എല്‍ ഡി എഫും യു ഡി എഫും ശ്രമിക്കുന്നതെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ചത്. ബി ജെ പി മത്സരത്തില്‍ നിന്നും പിന്മാറിയതോടെ സീറ്റ് ബി ഡി ജെ എസിന് നല്‍കാന്‍ ധാരണയായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ ബി ഡി ജെ എസ് സംസ്ഥാന എക്സിക്യൂട്ടീവും, എൻ ഡി എ കമ്മിറ്റിയും ചേർന്ന ശേഷം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് ബി ഡി ജെ എസ് മലപ്പുറം ജില്ല പ്രസിഡന്‍റ് ഗിരീഷ് മേക്കാട് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിലമ്ബൂരില്‍ ബി ജെ പി ഒരു 'മാസ്റ്റർ സ്ട്രോക്കിന്' ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിലമ്ബൂരില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനാണ് ബി ജെ പിയുടെ ആലോചന. ഇതിനായി ഡി സി സി ജനറല്‍ സെക്രട്ടറിയുമായി വരെ ബി ജെ പി നേതാക്കള്‍ ചർച്ച നടത്തി കഴിഞ്ഞു. മലപ്...

കെട്ടിട പെര്‍മിറ്റിന് 20,000 രൂപ കൈക്കൂലി; പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍

Image
പാലക്കാട് കെട്ടിട പെര്‍മിറ്റിന് 20,000 രൂപ കൈക്കൂലി; പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍ പുതുശ്ശേരി പഞ്ചായത്തിലെ ഗ്രേഡ് മൂന്ന് ഓവർസിയറും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ധനേഷാണ് (35) അറസ്റ്റിലായത്. ചടയൻ കാലായി സ്വദേശി ഗാന്ധിരാജാണ് പരാതിക്കാരൻ. കെട്ടിട പെർമിറ്റിനായി അപേക്ഷിച്ചപ്പോള്‍ ധനേഷ് 20,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ആദ്യം 10,000 രൂപയും പെർമിറ്റ് ലഭിക്കുമ്ബോള്‍ 10,000 രൂപയും നല്‍കണമെന്നായിരുന്നു ആവശ്യം. കൈക്കൂലി ചോദിച്ച്‌ പെർമിറ്റ് നടപടികള്‍ വൈകിച്ചതിനാല്‍ ഗാന്ധിരാജ് വിജിലൻസില്‍ പരാതിപ്പെട്ടു. പ്രതിയെ ബുധനാഴ്ച തൃശൂർ വിജിലൻസ് കോടതിയില്‍ ഹാജരാക്കും. വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീൻ, ഇൻസ്പെക്ടർമാരായ ഷിജു എബ്രഹാം, അരുണ്‍ പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ചിറ്റൂർ താലൂക്ക് സൈപ്ല ഓഫിസർ മുസ്തഫ, ആലത്തൂർ താലൂക്ക് സൈപ്ല ഓഫിസർ നിഷ തുടങ്ങിയവർ സാക്ഷികളായി

യുഡിഎഫ് കടുപ്പിച്ചതോടെ 'ലാസ്റ്റ് ബസി'ല്‍ കയറാനൊരുങ്ങി അൻവര്‍, നിലപാടില്‍ വിട്ടുവീഴ്ച്ച, മുന്നണിയില്‍ എടുത്താല്‍ ആര്യടനെ അംഗീകരിക്കുന്നതില്‍ പ്രശ്നമില്ല?

Image
മലപ്പുറം യുഡിഎഫ് കടുപ്പിച്ചതോടെ 'ലാസ്റ്റ് ബസി'ല്‍ കയറാനൊരുങ്ങി അൻവര്‍, നിലപാടില്‍ വിട്ടുവീഴ്ച്ച, മുന്നണിയില്‍ എടുത്താല്‍ ആര്യടനെ അംഗീകരിക്കുന്നതില്‍ പ്രശ്നമില്ല? അന്‍വർ രംഗത്ത്. ആര്യാടന്‍ ഷൗക്കത്തിനെ വിമര്‍ശിച്ചത് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗം അല്ലാത്തതിനാലാണെന്നും യുഡിഎഫില്‍ എത്തിയാല്‍ അഭിപ്രായത്തിന് മാറ്റം വന്നേക്കാമെന്നും പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഇപ്പോഴും യുഡിഎഫിന്റെ ഭാഗമല്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനര്‍ ആണ്. അതുകൊണ്ട് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച്‌ അഭിപ്രായം പറയാം. ആര്യാടന്‍ ഷൗക്കത്തിനെ വിമര്‍ശിച്ചതും ആ നിലയ്ക്കാണ്. പറഞ്ഞ വിമര്‍ശനങ്ങള്‍ പരിധി കടന്നെന്ന് തോന്നിയിട്ടില്ല. ഷൗക്കത്തിനെക്കുറിച്ച്‌ പറഞ്ഞതെല്ലാം വസ്തുതകള്‍ തന്നെയാണെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം വി.ഡി. സതീശന്റെ പ്രസ്താവന പോസിറ്റീവ് ആയാണോ കാണുന്നത് എന്ന ചോദ്യത്തിന് താന്‍ എപ്പോഴും പോസിറ്റീവ് ആണെന്നായിരുന്നു അന്‍വറിന്റെ മറുപടി. തങ്ങളുടേത് ഒരു ചിന്ന പാര്‍ട്ടിയാണ്. പ്രതീക്ഷ ഉണ്ട്. എന്താണ് സംഭവിക്കുകയെന്ന് നോക്കാം. താന്‍ എപ്പോഴും ഹാപ്പി ആണെന്നും യുഡിഎഫ് അസോസിയേറ്റ്...

കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Image
പാലക്കാട് മണ്ണാർക്കാട് കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി ഷൊർണൂർ കയിലിയാട് സ്വദേശി മുബിന്‍ (26) ആണ് മരിച്ചത്. ചക്കരക്കുളന്പ് ഭാഗത്തുനിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണാർക്കാട് അഗ്നിരക്ഷാ സേന, പാലക്കാട് നിന്നുള്ള സ്കൂബ ടീം, പൊലീസ്, റവന്യു, സന്നദ്ധസംഘടന പ്രവർത്തകരും നാട്ടുകാരും ചേർന്നുള്ള സംഘമാണു തിരച്ചില്‍ നടത്തിയത്. വിനോദയാത്രയ്ക്കെത്തിയ മുബിനെ ഞായറാഴ്ച ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കോട്ടയ്ക്കലില്‍ നിയന്ത്രണംവിട്ട ലോറി ഏഴുവാഹനങ്ങളിലിടിച്ച്‌ പാടത്തേക്ക് കൂപ്പുകുത്തി; 10 പേര്‍ക്ക് പരിക്ക്

Image
 മലപ്പുറം കോട്ടയ്ക്കലില്‍ നിയന്ത്രണംവിട്ട ലോറി ഏഴുവാഹനങ്ങളിലിടിച്ച്‌ പാടത്തേക്ക് കൂപ്പുകുത്തി; 10 പേര്‍ക്ക് പരിക്ക് സ്ഥിരം അപകടമേഖലയായ പുത്തൂർ വളവിലാണ് സംഭവം. അപകടത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ വിവിധ വാഹനങ്ങളിലെ യാത്രക്കാരായ പത്തുപേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൊന്മുണ്ടം സ്വദേശികളായ ഖദീജ(42) മിസ്രിയ(23) ഫസലുല്‍ റഹ്മാൻ(27) ഹാസിൻ സയാൻ(11 മാസം) മഞ്ചേരി തൃപ്പനച്ചി സ്വദേശികളായ ഉണ്ണികൃഷ്ണൻ(56) ദിലീപ്(40) പ്രജിലേഷ്(45) കരിങ്കപ്പാറ സ്വദേശി അബ്ദുള്‍സലാം(52) പുത്തൂർ സ്വദേശികളായ ബഷീർ, റാഷിദ(43) എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ പ്രജിലേഷിനാണ് ഗുരുതരമായ പരിക്കേറ്റിട്ടുള്ളത്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.