Posts

Showing posts from July, 2025

തിരൂര്‍, വളാഞ്ചേരി സ്റ്റാൻഡുകളില്‍നിന്നുള്ള ബസുകള്‍ വ്യാഴാഴ്ചയും പണിമുടക്കും

Image
വളാഞ്ചേരി മലപ്പുറം): സർവീസ് നടത്തുന്ന സ്വകാര്യ ബസ് പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബസ് തൊഴിലാളികള്‍ പണിമുടക്കി. വളാഞ്ചേരി-തിരൂർ റൂട്ടിലാണ് ബുധനാഴ്ച ബസുകള്‍ ഓട്ടം നിർത്തിയത്. പിടിച്ചെടുത്ത ബസില്‍വെച്ച്‌ യാത്രക്കാരൻ ഒരു പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്തതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടർന്നായിരുന്നു പോലീസ് നടപടി. വളാഞ്ചേരി-തിരൂർ റൂട്ടിലോടുന്ന 'മലാല' എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത്, വളാഞ്ചേരിയിലെ ഒരു കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർഥിനിയെ കഴിഞ്ഞ ദിവസം ബസില്‍വെച്ച്‌ യാത്രക്കാരൻ ദേഹോപദ്രവം നടത്തിയിരുന്നു. സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. കണ്ടക്ടറോട് പരാതി പറഞ്ഞിട്ടും അത് ചെവിക്കൊണ്ടില്ലെന്നും യാത്രക്കാരൻ കാവുംപുറത്ത് ഇറങ്ങിപ്പോകുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ബസ് ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്നിരിക്കെ തെറ്റ് ചെയ്തയാളെ രക്ഷപ്പെടാൻ അനുവദിക്കുകയാണ് കണ്ടക്ടർ ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കായുള...

വീട് ജപ്തി ചെയ്ത് മണപ്പുറം ഫിനാൻസ്, പൂട്ട് പൊളിച്ച സിപിഎം പ്രവര്‍ത്തകര്‍ 61കാരിയെ വീട്ടില്‍ കയറ്റി

Image
പാലക്കാട് മണപ്പുറം ഫിനാൻസ് ജപ്തി ചെയ്ത് പൂട്ടിയ വീടിന്‍റെ പൂട്ടു പൊളിച്ച്‌ ഗൃഹനാഥയെ അകത്ത് കയറ്റി സിപിഎം പ്രവർത്തകർ. പാലക്കാട് കോങ്ങാട് ചെറായി സ്വദേശിനി തങ്കമ്മ മണപ്പുറം ഫിനാൻസില്‍ നിന്നും അഞ്ച് വർഷം മുമ്ബ് ഭർത്താവിൻ്റെ ചികിത്സാവശ്യത്തിനു വേണ്ടി 2,25,000 രൂപ വായ്പ എടുത്തിരുന്നു. 1,75,000 രൂപ പല പ്രാവശ്യമായി തിരിച്ചടച്ചു. ഇനി 2 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് പറഞ്ഞ് വീട് ജപ്തി ചെയ്ത് വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു. വൈകിട്ട് കോങ്ങാട് പൊലീസും ഫിനാൻസ് അധികൃതരും എത്തിയാണ് വാതില്‍ അടച്ചു പൂട്ടിയത്. ഇതോടെ തങ്കമ്മ വീടിന് പുറത്ത് ഇരുന്നു. പട്ടികജാതി വിഭാഗത്തില്‍ പെട്ട 61 വയസ്സായ തങ്കമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ സംഭവമറിഞ്ഞ് എത്തിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ പൂട്ട് പൊളിക്കുകയായിരുന്നു. നാളെ ഫിനാൻസുകാരും പാർട്ടി പ്രവർത്തകരും യോഗം ചേരും. 🌊💃 *Dive into the Splash Zone! Aqua Zumba Lands in Perinthalmanna*🕺💦 🎉 For the first time ever in Malappuram, Cruxlife Country Club proudly presents the ultimate water workout sensation – AQUA ZUMBA! Get ready to sh...

തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ വ്യവസ്ഥ തീരുമാനിച്ച്‌ കോണ്‍ഗ്രസ് - ലീഗ് ചര്‍ച്ച

Image
മലപ്പുറം തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ വ്യവസ്ഥ തീരുമാനിച്ച്‌ കോണ്‍ഗ്രസ് - ലീഗ് ചർച്ച. സ്ഥാനാർഥി മാനദണ്ഡം മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന് ധാരണ. ഗ്രൂപ്പ് നോക്കി സ്ഥാനാർഥികളെ കെട്ടിയിറക്കരുതെന്ന് ലീഗ് നിർദേശം. സാമ്ബാർ മുന്നണിയും അടവുനയവും പാടില്ലെന്നും ധാരണ. UDF ഒരു പാർട്ടിയായി പ്രവർത്തിക്കണമെന്ന വി.ഡി സതീശന്‍റെ നിർദേശം ലീഗ് അംഗീകരിച്ചു. തുടർ ചർച്ച കെസി വേണുഗോപാലിന്‍റെ കൂടി സാന്നിധ്യത്തില്‍ നടത്താനും ധാരണ. ചർച്ചയില്‍ പങ്കെടുത്തത് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വി.ഡി സതീശനും. ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവരെ പുറത്ത് നിർത്തിയായിരുന്നു ചർച്ച. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ലീഗിന്‍റെ ബന്ധം മികച്ച നിലയിലാണ്. ഇതിന്‍റെ തുടർച്ചയായാണ് സതീശനെ സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്ടേക്ക് പ്രാതലിന് ക്ഷണിച്ചത്. പ്രാതലിന് ശേഷം അടച്ചിട്ട മുറിയില്‍ സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും വി.ഡി സതീശനുമായി ചർച്ച നടത്തി. മലപ്പുറത്ത് ലീഗിനെതിരെ സിപിഎമ്മുമായി ചേർന്ന് സാമ്ബാർ മുന്നണിയുണ്ടാക്കുന്ന കോണ്‍ഗ്രസ് തന്ത്രം ഇത്ത...

മാരക ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയും സുഹൃത്തും പിടിയില്‍

Image
കൊണ്ടോട്ടിയിലെ സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ച്‌ വില്പനക്കെത്തിച്ച ലഹരി വസ്തുക്കളുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ പിടിയിലായി. തിരൂർ പുറത്തൂർ മുട്ടന്നൂർ സ്വദേശി തോട്ടിവളപ്പില്‍ നവാസ് ( 35) എന്ന റബ്ബർ നവാസ്, ചെറിയമുണ്ടം ഇരിങ്ങാവൂർ സ്വദേശി നമ്ബിടി വീട്ടില്‍ ആദിത്യൻ (23) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് 1 ലക്ഷത്തോളം വിലവരുന്ന 10.23 ഗ്രാം എം ഡി എം എ, .99 ഗ്രാം കൊക്കെയ്ൻ, 2.01 ഗ്രാം എക്സ്റ്റസി പില്‍സ്, .09ഗ്രാം എം എസ് ഡി സ്റ്റാമ്ബ് എന്നിവ പിടികൂടിയത്. ലഹരി വസ്തുക്കള്‍ കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. 16 kg കഞ്ചാവുമായി 2020 ല്‍ തിരൂർ പോലീസും 2022 ല്‍ 40 kg കഞ്ചാവുമായി തിരൂർ എക്സൈസും നവാസിനെ പിടികൂടിയിരുന്നു. ഈ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. പിടിയിലായ ആദിത്യൻ 4 വർഷം മുൻപ് സുഹൃത്തിൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസടക്കം നിരവധി ലഹരി കടത്ത് കേസിലെ പ്രതിയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ ലഹരി കടത്ത് സംഘത്തെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മ...

*ബാലന്‍സ് പരിശോധനയ്ക്ക് അടക്കം നിയന്ത്രണം; ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളില്‍ ഈ മാറ്റങ്ങള്‍*

Image
*ബാലന്‍സ് പരിശോധനയ്ക്ക് അടക്കം നിയന്ത്രണം; ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളില്‍ ഈ മാറ്റങ്ങള്‍* ഫോക്സ് വ്യൂ ന്യൂസ്  30/07/25 രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ 2025 ഓഗസ്റ്റ് 1 മുതല്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. ബാലന്‍സ് പരിശോധയില്‍ ഉള്‍പ്പടെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണ്? 30 ദിവസത്തിനിടെ ഇനി മുതല്‍ പരമാവധി 10 പേയ്‌മെന്‍റ് റിവേഴ്‌സല്‍ റിക്വസ്റ്റുകള്‍ നല്‍കാനേ ഉപഭോക്താക്കള്‍ക്ക് കഴിയൂ. പണമിടപാടുകളിലെ തെറ്റുകളും പിഴവുകളും കുറയ്ക്കാന്‍ ഇനി മുതല്‍ സ്വീകരിക്കുന്നയാളുടെ ബാങ്കിടപാടുകളിലെ പേര് പേയ്‌മെന്‍റ് കണ്‍ഫോം ചെയ്യുന്നതിന് മുമ്ബ് കാണിക്കും. എപിഐ യൂസേജ് ഓഗസ്റ്റ് 1 മുതല്‍ നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ കര്‍ശനമായി നിരീക്ഷിക്കും. വീഴ്‌ച വരുത്തുന്ന ആപ്പുകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും.   ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകള്‍ ദിവസം 25 തവണ വരെ മാത്രമേ നോക്കാന്‍ സാധിക്കൂ. ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളില്‍ ഒരു ദിവസം 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാനാകൂ. ഒന്നിലേറെ യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ ആപ്പിലും 50 തവണ സൗജന്യമായി ബാ...

മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം; മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു

Image
മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം. മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു.വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യക്കുഴിയില്‍ വീണായിരുന്നു അപകടം. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചുരുളികൊമ്ബൻ വീണ്ടും ജനവാസ മേഖലയില്‍; കാ‍ഴ്ച നഷ്ടപ്പെട്ട ആനയെ മയക്കു വെടിവെച്ച്‌ പിടികൂടി ചികിത്സ നല്‍കാൻ വനംവകുപ്പ്

Image
നാശം വിതച്ച്‌ ചുരുളികൊമ്ബൻ കാട്ടാന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലാണ് ആന ഇറങ്ങിയത് ചുരുളികൊമ്ബൻ കഞ്ചിക്കോട്ടെ പയറ്റുകാട് പ്രദേശത്ത് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട ചുരുളിക്കൊമ്ബനെ പിടികൂടി ചികിത്സ ഉടൻ ആരംഭിക്കും. കണ്ണിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ചുരുളിക്കൊമ്ബനെന്ന പി ടി 5 കാട്ടാനയാണ് വീണ്ടും ജനവാസ മേഖലയില്‍ എത്തിയത്. പാലക്കാട് കഞ്ചിക്കോട്ടെ പയറ്റുകാട് മേഖലയില്‍ എത്തിയ ചുരുളിക്കൊമ്ബൻ തെങ്ങുള്‍പ്പെടയുള്ള വിളകള്‍ നശിപ്പിച്ചു. രാവിലെയോടെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച ചുരുളിക്കൊമ്ബനെ വനംവകുപ്പും ആർആർടി സംഘവും ചേർന്നാണ് കാടുകയറ്റിയത്. ; കന്യാസ്ത്രീകളുടെ അറസ്റ്റ്; 'ഇന്ത്യ ഭരിക്കുന്നത് മോദിയല്ല, ഭീതി': മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അതേസമയം കണ്ണിന് പരിക്കേറ്റ ചുരുളിക്കൊമ്ബനെ പിടികൂടി ചികിത്സ ഉടൻ തന്നെ ആരംഭിക്കും. ആനയെ മയക്കു വെടിവെച്ച്‌ പിടികൂടി ചികിത്സിക്കാനാണ് വനം വകുപ്പിൻ്റെ നീക്കം. ആദ്യം മയക്കുവെടി വെച്ച ശേഷം കാട്ടില്‍ വച്ച്‌ തന്നെ ചികിത്സിക്കും. ഡോക്ടർ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്ക...

ഇതെന്ത് കൂത്ത്, ജീവന് വിലയില്ലേ ? ഞെട്ടിക്കുന്ന ദൃശ്യം, ഓടുന്ന ബസിന് മുന്നില്‍ ബൈക്ക് ക്രോസ് ചെയ്തിട്ട് യുവാവ്, രക്ഷപ്പെട്ടത് തലനാരിഴക്ക്

Image
മലപ്പുറം താനൂരില്‍ ഓടികൊണ്ടിരിക്കുന്ന ബസിന് മുന്നില്‍ ബൈക്ക് യാത്രക്കാരന്റെ പരാക്രമം. ബസിന് മുന്നില്‍ കയറി ബസ് ബ്രേക്കിട്ട് നിർത്തി. താനൂര്‍ ബിച്ച്‌ റോഡിലെ ഉളള്യാല്‍ ഭാഗത്ത് വച്ചാണ് സംഭവം നടന്നത്. ബസ് ഡ്രൈവർ സമയോചിതമായി ഇടപെട്ട് ബ്രേക്കിട്ടതിനാല്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ബസിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബസ് പെട്ടന്ന് ബ്രേക്കിട്ട് നിർത്തിയതോടെ ബസ്സിനകത്തുള്ളവർ വീഴാനായുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. തൊട്ടു പിറകെയുള്ള സ്റ്റോപ്പില്‍ വെച്ച്‌ ബൈക്ക് യാത്രക്കാരനും ബസ് ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ബസില്‍ നിന്നും ആളുകളെ ഇറക്കുമ്ബോള്‍, ബൈക്ക് യാത്രക്കാരൻ സൈഡ് നല്‍കിയില്ലെന്ന പേരിലാണ് വാക്കേറ്റമുണ്ടായത്. അതിന്റെ തുടര്‍ച്ചയായിരുന്നു ബസ് തടഞ്ഞ് മുന്നില്‍ ബൈക്കിട്ടുള്ള അഭ്യാസ പ്രകടനം. ബസ് ജീവനക്കാര്‍ താനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും യുവാവിന്റെ കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പരാതി പിൻവലിക്കുകയായിരുന്നുവെന്നുമാണ് വിവരം.

രജിസ്ട്രേഡ് തപാലിന്റെ കാലം കഴിഞ്ഞു; സെപ്തംബര്‍ ഒന്നു മുതല്‍ സേവനം നിര്‍ത്തുന്നതായി തപാല്‍ വകുപ്പ്

Image
രജിസ്ട്രേഡ് തപാല്‍ സേവനം നിർത്തലാക്കുന്നതായി പ്രഖ്യാപിച്ച്‌ കേന്ദ്ര തപാല്‍ വകുപ്പ്. 2025 സെപ്റ്റംബർ 1 മുതല്‍ ഈ തീരുമാനം നിലവില്‍ വരും. തപാല്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ മാറ്റമെന്ന് ഉത്തരവില്‍ പറയുന്നു. ഇനിമുതല്‍ സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ ലഭ്യമാകൂ. രജിസ്ട്രേഡ് തപാല്‍ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കി. എല്ലാ തപാല്‍ വകുപ്പ് യൂണിറ്റുകളും ഡയറക്ടറേറ്റുകളും പുതിയ സംവിധാനത്തിലേക്ക് മാറ്റം വരുത്താൻ ആവശ്യമായ നടപടികള്‍ ഉടൻ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രജിസ്ട്രേഡ് പോസ്റ്റ്' എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കി, പകരം 'സ്പീഡ് പോസ്റ്റ്' എന്ന് രേഖപ്പെടുത്തണം. ഈ മാറ്റത്തിനാവശ്യമായ നടപടികള്‍ ഉടൻ പൂർത്തിയാക്കി, ഈ മാസം 31-നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ (മെയില്‍ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗല്‍ ആവശ്യപ്പെട്ടു.

ലൈനുകള്‍ അപകടാവസ്ഥയില്‍, കെഎസ്‌ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍; വേങ്ങരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതില്‍ പ്രതിഷേധം

Image
മലപ്പുറം വേങ്ങരയില്‍ പതിനെട്ടുകാരനായ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്‌ഇബിയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. വിദ്യാർഥി മരിച്ച സ്ഥലത്തിന് സമീപം വേറെയും വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയില്‍ ഉണ്ടെന്നാണ് ആരോപണം. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതർ പരിഗണിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം തോട്ടില്‍ കുളിക്കാൻ ഇറങ്ങിയ പതിനെട്ടുകാരൻ മുഹമ്മദ് വദൂദാണ് വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. അപകടം നടന്നതിന് മൂന്ന് ദിവസം മുൻപുണ്ടായ ശക്തമായ കാറ്റില്‍ പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെഎസ്‌ഇബി ഉദ്യോഗസ്ഥർ താത്കാലികമായി എന്തെങ്കിലും ചെയ്തുവെച്ചിട്ടാണ് പോകുക. അപകടമുണ്ടായ സ്ഥലത്തിന് സമീപം ചെടികള്‍ക്കും വള്ളിപ്പടർപ്പുകള്‍ക്കുമിടയില്‍ കൂടിയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. ഇതാണ് നാട്ടുകാരെ രോഷാകുലരാക്കുന്നത്.

*യൂറോപ്പിലെ ആഗോള ഇസ്‌ലാമിക വാർഷിക സമ്മേളനം സമാപിച്ചു*

Image
*യൂറോപ്പിലെ ആഗോള ഇസ്‌ലാമിക വാർഷിക സമ്മേളനം സമാപിച്ചു* യു.കെ യിലെ ആൾട്ടണിൽ വെച്ച് നടന്ന അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ  ആഗോള  വാർഷിക സമ്മേളനം ജൂലൈ 27ാം തിയ്യതി ഞായാഴ്ച സമാപിച്ചു. മൂന്നുദിവസം നീണ്ടുനിന്ന ഈ ആത്മീയ സമ്മേളനത്തിന്റെ സമാപന പ്രഭാഷണം ആത്മനിർഭരമായ പ്രാർത്ഥനയോടെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആഗോള നേതാവ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്  നിർവഹിച്ചു. സമ്മേളനത്തിന്റെ  മൂന്നു ദിവസങ്ങളിലും അദ്ദേഹം ആത്മീയ നിർഭരമായ പ്രഭാഷണങ്ങൾ നടത്തുകയുണ്ടായി. നൂറിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള 46000ൽ പരം പ്രതിനിധികൾ ഈ  ആത്മീയ സംഗമത്തിൽ പങ്കെടുത്തു. കൂടാതെ മുസ്ലിം ടെലിവിഷൻ അഹമദിയ്യ ഇൻ്റർനാഷണൽ (MTA I ) എന്ന TV ചാനൽ മുഖേന 57 രാജ്യങ്ങളിൽ നിന്നും യുകെ സമ്മേളനത്തിൽ പങ്കാളികളായി.മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രതിനിധികളും ഈ ആത്മീയ സംഗമത്തിൽ ആൾട്ടണിൽ പങ്കെടുക്കുകയുണ്ടായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള  പാർലമെന്റേറിയന്മാരും പൗര നേതാക്കളും ഈ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. വിവിധ ആത്മീയ ധാർമിക  വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്...

അടിയന്തരപരിഹാരം ആവശ്യപ്പെട്ട് സിപിഐ വനംമന്ത്രിക്കു നിവേദനം നല്‍കി

Image
മണ്ണാർക്കാട് അട്ടപ്പാടിയിലെ വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐ പ്രതിനിധി സംഘം സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ കണ്ട് നിവേദനം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. സ്വർണഗദ്ദയിലെ മുരുകൻ, ചീരക്കടവിലെ മല്ലൻ, ചീരക്കടവിലെ തന്നെ വെള്ളിങ്കിരി എന്നിവരാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. വന്യജീവികള്‍ വളർത്തുമൃഗങ്ങളെ കൊല്ലുന്നതും കൊണ്ടുപോകുന്നതും പതിവാണ്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാല്‍ അട്ടപ്പാടിയില്‍ യാത്ര അസാധ്യമായി മാറിയിരിക്കുകയാണ്. കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. തമിഴ്നാട്ടില്‍ നിന്നും തീറ്റയ്ക്കും കുടിവെള്ളത്തിനുമായി ഒട്ടേറെ ആനക്കൂട്ടങ്ങളാണ് അട്ടപ്പാടിയില്‍ എത്തുന്നത്. പൊതുജനത്തിന് ജീവിക്കാൻ കഴിയാത്ത അന്തരീക്ഷമാണ്. ഈ സാഹചര്യത്തില്‍ വനംവകുപ്പിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കിസാൻസഭയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നില്‍ സമരം സംഘടിപ്പിച്ചിരുന്നു. സമരത്തിന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകള്‍ക്ക് അനുസരിച്ച്‌ പ്രതിരോ...

പണം തട്ടിയെന്ന പരാതി; മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി.പി ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്ത് മുസ്‌ലിം ലീഗ്

Image
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെതിരെ മുസ്ലീം ലീഗ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെന്ന പരാതിയിലാണ് നടപടി. മലപ്പുറം ജില്ലയിലെ മക്കരപറമ്ബ് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് ടി.പി ഹാരിസ്. മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. സംഭവത്തില്‍ ആരും ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പാര്‍ട്ടിക്കകത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഹാരിസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടിയെടുത്തത്.

ഷൊര്‍ണൂര്‍ - പാലക്കാട് റെയില്‍വേ ട്രാക്കില ഇരുമ്പ് ക്ലിപ്പുകള്‍; കേസെടുത്ത് പോലീസ്

Image
ഷൊര്‍ണൂര്‍ - പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്ബു ക്ലിപ്പുകള്‍; കേസെടുത്ത് പോലീസ്ഒറ്റപ്പാലം പോലീസാണ് കേസെടുത്തിരിക്കുന്നത്. ട്രെയിന്‍ അട്ടിമറി ലക്ഷ്യത്തോടെ ക്ലിപ്പുകള്‍ വച്ചെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം. പാളത്തെയും കോണ്‍ക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആര്‍ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിലുണ്ടായിരുന്നത്. പാലക്കാട് ഭാഗത്തേക്കു ട്രെയിനുകള്‍ കടന്നുപോകുന്ന ട്രാക്കിനു മുകളിലായിരുന്നു ഇരുമ്ബു ക്ലിപ്പുകള്‍ കണ്ടത്. ഒറ്റപ്പാലം, ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കു മധ്യേ മായന്നൂര്‍ മേല്‍പാലത്തിനു സമീപമാണു അപകടകരമായ രീതിയില്‍ ഇരുമ്ബു ക്ലിപ്പുകള്‍ കയറ്റിവച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം - പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ എത്തിയ നിലമ്ബൂര്‍ പാലക്കാട് പാസഞ്ചര്‍ വേഗം കുറച്ചാണു കടത്തിവിട്ടത്. പിന്നീടു നടത്തിയ പരിശോധനയില്‍ അഞ്ചു ക്ലിപ്പുകള്‍ വിവിധ ഭാഗങ്ങളിലായി പാളത്തിന് മുകളില്‍ കണ്ടെത്തുകയായിരുന്നു.

നഗരത്തില്‍ വീണ്ടും തട്ടിക്കൊണ്ട് പോകല്‍: പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

Image
യുവാവിനെ ചിന്താവളപ്പിലെ ലോഡ്ജില്‍ നിന്ന് ഇന്നലെ ചൊവ്വ പുലർച്ചെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂ‌ടി പൊലീസ്. മഞ്ചേരി സ്വദേശികളായ വക്കത്തടി മുഹമ്മദ് ഖല്‍സാഹ് (33), ഇരുവെട്ടി ചുങ്കത്തലങ്ങല്‍ വീട്ടില്‍ അല്‍ഫയാദ് (25), ചേളാരി സ്വദേശി പുളിമുക്ക് കോരൻ കണാരി വീട്ടില്‍ ഷംസുദ്ദീൻ (39), അരക്കിണർ സ്വദേശി പുളിയഞ്ചേരി പറമ്ബില്‍ മുഹമ്മദ് നബീല്‍ (37), പുളിക്കല്‍ സ്വദേശി ചുണ്ടാബലത്ത് വീട്ടില്‍ മുഹമ്മദ് നിഹാല്‍ (25), എന്നിവരെയാണ് കൊണ്ടോട്ടിയില്‍ നിന്ന് കസബ പൊലീസ് പിടികൂടിയത്. യുവാവിനെ തോർത്തുകൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പ്രതികളുടെ പക്കല്‍ മാരകായുധങ്ങളുമുണ്ടായിരുന്നു. 22ന് പുലർച്ചെ കാരന്തൂർ സ്വദേശിയായ ഷാജിത്തിനെയാണ് ചിന്താവളപ്പിലെ നെക്സ്റ്റല്‍ ഇൻ ലോഡ്ജിലെ 302ാം നമ്ബർ റൂമില്‍ നിന്നുമാണ് ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ചുപരിക്കേല്പിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചുക്കുകയും ചെയ്തു. ഉടൻ പൊലീസെത്തി സൈബർ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ ലൊക്കേഷനും തിരിച്ചറിഞ്ഞു. കസബ ഇൻസ്പെക്ടർ ജിമ്മിയുടെ ...

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

Image
 മലപ്പുറം .താനൂരില്‍ ട്രാന്‍സ് വുമണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. താനൂര്‍ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40)നെ ആണ് താനൂര്‍ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വടകര സ്വദേശിനി കമീല തിരൂര്‍(35) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. തൗഫീഖിന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കമീലയെ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട ശേഷം ആയിരുന്നു ആത്മഹത്യ. രാവിലെ അഞ്ചോടെ തൗഫീഖിന്റെ വീട്ടില്‍പോയി ആത്മഹത്യ ചെയ്യുമെന്ന് കമീല തൗഫി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കമീല വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷമാണ് ആത്മഹത്യ. തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തൗഫീഖ് അറസ്റ്റിലായത്. താനൂര്‍ ഡിവൈഎസ്പി പി പ്രമോദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിഐ സിഐ കെ ടി ബിജിത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു

നല്ല മീനാ.. ഒന്ന് നോക്കീട്ട് പോ .. ആയിക്കോട്ടേന്ന് ഞങ്ങളും; തെര്‍മോക്കോള്‍ പെട്ടിയില്‍ കഞ്ചാവ് ഇട്ട് അതിന്റെ മുകളില്‍ മീന്‍; രണ്ട് പേര്‍ പിടിയില്‍

Image
മലപ്പുറം: മീന്‍ വണ്ടിയുടെ മറവില്‍ 16 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പ്രതികളെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി കൊളത്തൂര്‍ സ്വദേശി പുതിയ വീട്ടില്‍ അനസ്, തൃശ്ശൂര്‍ ചിറയമനങ്ങാട് സ്വദേശി കാരേങ്ങല്‍ ഹക്കിം എന്നിവരാണ് പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നും മത്സ്യം കൊണ്ടുവന്നതിന്റെ ചൂടില്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു പ്രതികളുടെ നീക്കം. തെര്‍മോകോള്‍ പെട്ടിയില്‍ കഞ്ചാവ് പാകപ്പെടുത്തി, മുകളില്‍ മത്സ്യം നിറച്ച പെട്ടികള്‍ കയറ്റിയായിരുന്നു കടത്തല്‍. സംശയം തോന്നിയതിനാല്‍ വാഹനം തടഞ്ഞ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വാഹനവും പിടിച്ചെടുത്തതായും കഞ്ചാവ് സുരക്ഷിതമായി സൂക്ഷിച്ചതായും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ തികച്ചും ക്രമാനുസൃതമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിരിക്കുകയാണെന്നും എടക്കര പൊലീസ് അറിയിച്ചു. കുറിപ്പ്: നല്ല മീനാ.. ഒന്ന് നോക്കീട്ട് പോ .. ആയിക്കോട്ടേന്ന് ഞങ്ങളും ?? മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേര്‍ എടക്കര പോലീസിന്റെ പിടിയിലായി. കൊണ്ടോ...

കരുവാരകുണ്ട് ഫെസ്റ്റ്: കണക്ക് അവതരിപ്പിച്ചില്ലെന്ന് പരാതി

Image
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് ജനകീയ പിന്തുണയോടെ നടത്തിയ കരുവാരകുണ്ട് ഫെസ്റ്റിന്‍റെ വരവ്, ചെലവ് കണക്കുകള്‍ അവതരിപ്പിച്ചില്ലെന്ന് പരാതി. യുഡിവൈഎഫ് പഞ്ചായത്ത് കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബഡ്സ് സ്കൂളിന് സ്ഥലമെടുക്കുകയും കെട്ടിടം നിർമിക്കുകയും വേണമെന്ന ഉദ്ദേശ്യത്തോടെ കരുവാരകുണ്ട് കണ്ണത്ത് ചീനിപാടത്താണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ദിവസങ്ങളോളം നീണ്ടുനിന്ന ഫെസ്റ്റില്‍ കലാസാംസ്കാരിക പരിപാടികളും അരങ്ങേറിയിരുന്നു. കൂടാതെ സ്വകാര്യവ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും വിവിധ വിനോദ ഉപാധികള്‍ പ്രവർത്തിപ്പിക്കുന്നതിന് പണം വാങ്ങി സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ച്‌ ടിക്കറ്റ് എടുത്താണ് പ്രവേശനം അനുവദിച്ചിരുന്നത്. ലക്ഷക്കണക്കിന് രൂപ ഫെസ്റ്റിവല്‍ വരുമാനമായി ലഭിച്ചിട്ടുണ്ടെന്നാണ് യുഡിവൈഎഫ് പറയുന്നത്. ഫെസ്റ്റ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഫെസ്റ്റിന്‍റെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചില്ലെന്നും നീക്കിയിരിപ്പ് സംഖ്യ എത്രയുണ്ടെന്ന് പൊതുജനങ്ങളെ അറിയിച്ചില്ലെന്നും ബഡ്സ് സ്കൂളിനുവേണ്ടി വാങ്ങിച്ച സ്ഥലത്തിന്‍റെ മുഴുവൻ തുകയും കൊടുത്തു തീർത്ത...

*തിരുവനന്തപുരത്ത് നീണ്ട ക്യൂ; വിഎസിനെ അവസാനമായി കാണാൻ എകെജി സെന്ററിലേക്ക് ഒഴുകി ജനസഞ്ചയം*

Image
വിഎസ് അച്യുതാനന്ദന് വിട ചൊല്ലാൻ കേരളം. തിരുവനന്തപുരത്ത് എകെജി പഠനകേന്ദ്രത്തിലെ പൊതുദർശനം തുടരുകയാണ്. നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. കേരള സർവകലാശാലയ്ക്ക് മുന്നില്‍നിന്ന് എകെജി സെന്റർ വരെ നീണ്ട് നില്‍ക്കുന്നതാണ് ക്യൂ. പ്രിയനേതാവിനെ അവസാനമായി കാണാൻ പതിനായിരങ്ങളാണ് എകെജി സെന്ററിലേക്ക് ഒഴുകിയെത്തുന്നത്.പലരും മണിക്കൂറുകളായി കാത്തുനില്‍ക്കുകയാണ്. വിഎസ് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവർത്തിച്ച നേതാവാണെന്ന് ക്യൂവില്‍ നില്‍ക്കുന്നവർ പറയുന്നു. വീട്ടിലെ മുിർന്ന അംഗം നഷ്ടപ്പെട്ടതിന് തുല്യമാണ് വിഎസിന്റെ വിയോഗമെന്നും പ്രതികരണം. വിഎസിനെ കണ്ടേ മതിയാകൂ, ഇനി കാണാൻ കഴിയില്ലല്ലോ എന്നും പ്രതികരണങ്ങള്‍ ഉയർന്നു. 7.15 ഓടെയാണ് വിഎസിന്റെ മൃതദേഹം എകെജി പഠനകേന്ദ്രത്തിലെത്തിച്ചത്. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണം. തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതല്‍ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി മുതല്‍ തിരുവനന്തപുരം ദർബാർ ഹാളില്‍ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണല്‍ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിര...

അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ യുവജന സംഘടനയുടെയും, നൂറുൽ ഇസ്ലാം വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വല്ലങ്ങിപ്പാറ മസ്ജിദ് ഹാദിയിൽ വെച്ച് ഓപ്പൺ ഫോറം - ചോദ്യോത്തര സദസ്സും വോളിബോൾ മാച്ചും സംഘടിപ്പിച്ചു.

Image
അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ  യുവജന സംഘടനയുടെയും, നൂറുൽ ഇസ്ലാം വകുപ്പിന്റെയും  ആഭിമുഖ്യത്തിൽ  വല്ലങ്ങിപ്പാറ മസ്ജിദ് ഹാദിയിൽ വെച്ച് ഓപ്പൺ ഫോറം - ചോദ്യോത്തര സദസ്സും വോളിബോൾ മാച്ചും സംഘടിപ്പിച്ചു.  ലൈറ്റ് ഓഫ് ഇസ്ലാം എഡിറ്റർ മൗലവി ഹുസാം ,  കേരള അഹ്‌മദിയ്യാ യുവജന സംഘടനാ പ്രസിഡന്റ് എം റിഷാദ് അഹ്‌മദ്‌, തൃശ്ശൂർ പാലക്കാട് ജില്ലാ യുവജന സംഘടനാ പ്രസിഡന്റ് ആത്തിഫ് അഹ്‌മദ്‌,   എന്നിവർ സമകാലിക ലോകത്ത് ഇസ്ലാമിക മൂല്യങ്ങളുടെ പ്രസക്തിയെക്കുറിച്ചും യുവതലമുറ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും  പരിഹാരമാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി  സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ  ആധുനിക ലോകത്ത് യുവാക്കൾ നേരിടുന്ന വെല്ലുവിളികളും,  ആദ്മിയ ഉന്നമനത്തിനുള്ള  മാർഗ്ഗങ്ങൾഎന്നീ നിലയിലുള്ള വിവിധ ചോദ്യങ്ങൾക്ക്  താഹിർ അഹ്‌മദ്‌ വയനാട്, മൗലവി സഈദ് അഹ്‌മദ്‌, മൗലവി മുഹമ്മദ്‌ സലീം അലനല്ലൂർ, മൗലവി ഗുലാം അഹ്മദ് ആളൂർ, മൗലവി  നൗഷാദ് അഹ്‌മദ്‌, മൗലവി ഫസൽ അഹ്‌മദ്‌ എന്നിവർ  ചോദ്യോത്തരങ്ങൾക്കുള്ള മറുപടി നൽകി