Posts

Showing posts from February, 2025

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ബന്ധുവായ യുവാവും തൂങ്ങി മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നും

Image
പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയേയും ബന്ധുവായ യുവാവിനേയും വ്യത്യസ്ഥ സ്ഥലങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് മുതലമടയിലാണ് സംഭവം. പത്തി ചിറയില്‍ അയ്യപ്പന്റെ മകള്‍ അര്‍ച്ചന(15), അര്‍ച്ചനയുടെ ബന്ധുവായ കൃഷ്ണന്റെ മകന്‍ ഗിരീഷ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മുതലമട സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച അർച്ചന. സംഭവ സമയത്ത് അർച്ചനയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും ജോലിക്ക് പോയ സമയത്താണ് സംഭവം. അർച്ചനയെ വീടിന്റെ ജനലില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഗിരീഷിനെ ചുള്ളിയാര്‍ ഡാം മിനുക്കം പാറയ്ക്ക് സമീപത്ത് വനം വകുപ്പിന്റെ പരിധിയിലുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഗിരീഷ് തന്നെ ശല്യം ചെയ്യുന്നതായി അര്‍ച്ചന രണ്ടു ദിവസം മുന്‍പ് കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഗിരീഷിനേയും രക്ഷിതാക്കളേയും വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു. ഇതിനുശേഷം വീണ്ടും ഒരു തവണ ഗിരീഷിനെ പെണ്‍കുട്ടിയുടെ വീട്ടു പരിസരത്തു കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. ...

പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; ട്രെയിന്‍ വരുമ്ബോള്‍ മൂവരും കെട്ടിപ്പിടിച്ച്‌ ട്രാക്കില്‍

Image
ഏറ്റുമാനൂര്‍ മനക്കപ്പാടത്തിനു സമീപം അമ്മയും രണ്ടു പെണ്‍കുട്ടികളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ കാരണം കുടുംബപ്രശ്‌നമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പാറോലിക്കല്‍ സ്വദേശി ഷൈനി കുര്യന്‍, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയിലാണ് മൂന്നുപേരുടെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. തുടക്കത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. തൊടുപുഴ സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭര്‍ത്താവ് ഇറാഖിലാണ്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. നിര്‍ത്താതെ ഹോണടിച്ചെങ്കിലും അമ്മയും മക്കളും ട്രാക്കില്‍ നിന്ന് മാറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഷൈനിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കോടതിയില്‍ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് മരണം. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ പള്ളിയിലേക്ക്...

65 ലക്ഷം കടമില്ല, ഗള്‍ഫിലെ ബിസിനസ് പാളിയത് പലിശക്ക് പണമെടുത്തതോടെ -അഫാന്‍റെ പിതാവ് 'മാധ്യമ'ത്തോട്

Image
ബിസിനസില്‍ സംഭവിച്ച പാളിച്ചകളെക്കുറിച്ചും കടബാധ്യതകളെക്കുറിച്ചും വിശദീകരിച്ചും, മകൻ നല്‍കിയതായി പറയപ്പെടുന്ന മൊഴി സത്യമല്ലെന്ന് വെളിപ്പെടുത്തിയും വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്‍റെ പിതാവ് അബ്ദുറഹീം. നാട്ടിലേക്ക് മടങ്ങാനിരിക്കെ 'മാധ്യമ'ത്തിന് നല്‍കിയ അഭിമുഖത്തിലാണ് റഹീം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. നല്ലപോലെ നടന്നുവന്നിരുന്ന ബിസിനസില്‍ കൊറോണക്ക് ശേഷം സംഭവിച്ച പ്രതിസന്ധിയാണ് സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ക്ക് വഴിവെച്ചതെന്ന് റഹീം പറഞ്ഞു. അഫാനെ ഗള്‍ഫില്‍ കൊണ്ടുവന്ന് നല്ല നല്ല ജോലിയൊക്കെ നോക്കാം എന്ന് കരുതി ഇരുന്നതായിരുന്നു. എവിടെയാണ് മകന് പിഴച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.'കഫീലിന്റെ അടുത്തുനിന്ന് കട വാടകക്കെടുത്ത് നടത്തുകയായിരുന്നു. മാസം 6000 റിയാല്‍ വീതം കഫീലിന് നല്‍കണം. നല്ലപോലെ കാശുണ്ടാക്കിയിരുന്നയാളാണ് ഞാൻ. വലിയ വീടൊക്കെ വെച്ചു. വസ്തുവൊക്കെ വാങ്ങി. ബന്ധുക്കളുമായൊക്കെ നല്ല സഹവർത്തിത്വത്തില്‍ പോകുകയായിരുന്നു. കൊറോണക്കുശേഷം കുറച്ച്‌ ബാധ്യതകള്‍ വന്നു. തുടർന്ന് പലിശക്ക് പൈസയെടുത്ത് കച്ചവടം ചെയ്ത് ദിവസവും അടച്ചുകൊണ്ടിരുന്നു. യ...

പട്ടാമ്പിയിൽ വൻ എംഡിഎംഎ വേട്ട; മൊത്ത കച്ചവടക്കാര്‍ പൊലീസ് പിടിയില്‍

Image
പാലക്കാട് പട്ടാമ്ബിയില്‍ വൻ എംഡിഎംഎ വേട്ട. എംഡിഎംഎ മൊത്ത കച്ചവടക്കാരാണ് പൊലീസ് പിടിയിലായത്. മുതുതലയില്‍ നിന്ന് 11.54 ഗ്രാം എംഡിഎംഎയുമായി മണ്ണേങ്കോട് സ്വദേശി അക്‌ബറിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ക്ക് മയക്കുമരുന്ന് ആവശ്യമുണ്ടെന്ന് പറഞ്ഞ് മൊത്തക്കച്ചവടക്കാരെ പൊലീസ് പട്ടാമ്ബിയിലേക്ക് എത്തിക്കുകയായിരുന്നു. അനന്താവൂർ സ്വദേശി ഹാരിസ്, വളാഞ്ചേരി സ്വദേശി അൻഷിഫ് എന്നിവരില്‍ നിന്നായി 148.15 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. പട്ടാമ്ബി മേഖലയിലെ ഏജന്റുമാർക്ക് എംഡിഎംഎ എത്തിച്ചു നല്‍കുന്നവരാണ് പിടിയിലായത്.

*കരുവാരകുണ്ട് പഞ്ചായത്തിലെ വട്ടമലയിൽ വീണ്ടും അപകടം*

Image
 കരുവാരകുണ്ട് വട്ടമിടയിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കളിക്കാവിൽ നിന്നും എടത്താനാട്ടുകരയിലേക്ക് വെസ്റ്റ് ചില്ലുമായി പോയ വാഹനമാണ് കയറ്റം കയറുന്ന സമയത്ത് വാഹനം പുറകോട്ട് വന്ന് തായ്ച്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ മൂന്ന് പേര് ഉണ്ടായിരുന്നു. ഡ്രൈവർ അര മണിക്കൂർ നേരം വാഹനത്തിൽ കുടുങ്ങി കിടന്നു. നാട്ടുകാർ വന്നതിന് ശേഷമാണ് ഡോർ വെട്ടിപോളിച്ചു ഡ്രൈവറെ പുറത്തടുത്തത്. വണ്ടൂർ സ്വദേശി ഡ്രൈവർ ആയ നൗഷാദ്, ആമപൊയിൽ ഷാഫി, ആസം സ്വദേശി ആലി, എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നുപേരെയും കരുവാരകുണ്ട് പോലീസ് പ്രാഥമിക ചികിത്സക്ക് ആയി ഹോസ്പിറ്റലിൽ കൊണ്ട് പോയി..നാട്ടുകാരാണ് രക്ഷപ്രവർത്തനത്തിന് നേതൃതം നൽകിയത്..

എസ് എസ് എല്‍ സി പരീക്ഷാര്‍ത്ഥികള്‍ക്കായി 'ഹെല്‍പ്പ് ലൈൻ 2025' ആരംഭിച്ചു

Image
മലപ്പുറം ജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ 'ഹെല്‍പ്പ് ലൈൻ 2025' പ്രവർത്തനമാരംഭിച്ചു. ഇതിന്റെ സഹായത്തോടെ പരീക്ഷാ ദിവസങ്ങളില്‍ പത്താംതരത്തിലെ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് സംശയങ്ങള്‍ ചോദിക്കാ ഒരോ വിഷയത്തിനും മറുപടി നല്‍കാൻ പരിചയ സമ്ബന്നരായ ആർ പി മാർ അടങ്ങുന്ന വലിയ പൂള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികള്‍ക്കും രക്ഷിതാകള്‍ക്കുമായി നല്‍ക ലിസറ്റില്‍ നിന്ന് അദ്ധ്യാപകന് നേരെയുള്ള നമ്ബറില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് അവരുടെ ചാറ്റിലേക്ക് പോകുകയും, സംശയ നിവാരണം നടത്തുകയും ചെയ്യാവുന്ന സംവിധാനമാണ് ഏർപ്പെടുത്തിയത്. ഇവ  https://malappuramperumaedu.weebly.com/  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. രണ്ട് വർഷം മുമ് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവർത്തനമാരംഭിച്ച വെബ്സൈറ്റില്‍ വിദ്യാർത്ഥികള്‍ക്കുള്ള പഠന സഹായികള്‍, മോഡല്‍ ചോദ്യങ്ങള്‍ എന്നിവ ലഭ്യമാണ്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരീക്ഷ കാലത്തെ മാനസിക സംഘർഷം ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്ന...

കൊല്ലിച്ചത് കടമെന്ന് നിഗമനം;12 പേര്‍ക്ക് വൻ തുകകള്‍ നല്‍കാനുണ്ടെന്ന് മൊഴി,കൂട്ട ആത്മഹത്യയും ആലോചിച്ചു

Image
തിരുവനന്തപുരം: ലക്ഷങ്ങളുടെ കടംതന്നെയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലയിലേക്കു നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ്. കുടുംബം കടക്കെണിയിലാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. പിതാവിന്റെ വിദേശത്തെ ബാധ്യത കൂടാതെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നുവെന്നാണ് അഫാന്റെ മൊഴി. 12 പേർക്ക് വൻ തുകകള്‍ നല്‍കാനുണ്ട്. കൂടാതെ ചിട്ടി പിടിച്ച തുകകളും തിരിച്ചടയ്ക്കാനായില്ല. പണം കടംവാങ്ങി തിരിച്ചും മറിച്ചും നല്‍കിയാണ് ഇതുവരെ പിടിച്ചുനിന്നത്. എന്നാല്‍ കടുത്ത സാമ്ബത്തികപ്രതിസന്ധിയിലായെന്ന് അറിഞ്ഞതോടെ പലരും പണം നല്‍കാതെയായി. അഫാന്റെ പിതാവ് വിദേശത്തുള്ള റഹീമും ഏഴുമാസത്തിലേറെയായി പണം അയക്കാറില്ല. റഹീം വിദേശത്ത് വ്യാപാരസ്ഥാപനം നടത്തി കടക്കെണിയിലായിരുന്നു. വീട് വിറ്റ് സൗദിയിലേക്കു പണം അയക്കാൻ റഹിം ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച്‌ കുടുംബത്തില്‍ തർക്കങ്ങളുണ്ടായിരുന്നതായും മൊഴികളിലുണ്ട്. വിദേശത്തുള്ള പിതാവിനു നാട്ടില്‍നിന്നു കുടുംബം പണമയച്ചു നല്‍കിയിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. അർബുദരോഗ ബാധിതയായ ഷെമിയുടെ ചികിത്സയ്ക്കുപോലും പണം ഇല്ലാത്ത...

14 കാരനൊപ്പം പാലക്കാട്ടെ വീട്ടമ്മ ഒളിച്ചോടി, പോലീസ് പൊക്കിയത് എറണാകുളത്ത് വെച്ചു

Image
14 കാരനൊപ്പം വീട്ടമ്മ ഒളിച്ചോടി. നമ്ബർ 1 കേരളത്തില്‍ നിന്നും നാണംകെടുത്തുന്ന വാർത്തകള്‍ പുറത്തു വരികയാണ് .പാലക്കാട് ആലത്തൂർ കുനിശ്ശേരിയിലാണ് സംഭവം.14 വയസുകാരനെ വീട്ടമ്മ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.കുതിരപ്പാറ സ്വദേശിനിയായ 35 കാരിയാണ് മകന്റെ സുഹൃത്തിന്റെ ചേട്ടനൊപ്പം ആണ് ഒളിച്ചോടിയത് . കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി യുവതിയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. കുട്ടിയുടെ കുടുംബം ആലത്തൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കുട്ടിയെയും എറണാകുളത്ത് നിന്ന് കണ്ടെത്തി. കുടുംബത്തിന്റെ പരാതിയില്‍ വീട്ടമ്മക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.പരീക്ഷ കഴിഞ്ഞ ശേഷം യുവതിയുടെ വീട്ടിലെത്തിയ 14കാരനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയായതിനാല്‍ യുവതിയെ പ്രതിയാക്കുകയായിരുന്നു. നാടുവിട്ട് ഇരുവരം പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പിന്നീട് പാലക്കേട്ടേക്ക് തിരിച്ചെത്ത...

രഹസ്യവിവരത്തില്‍ പോലീസ് പരിശോധന; എം.ഡി.എം.എ.യുമായി നാലുപേര്‍ അറസ്റ്റില്‍

Image
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലും മങ്കടയിലും പോലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ.യുമായി യുവതിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് കോട്ടപ്പുറം സ്വദേശി വേങ്ങശ്ശേരി സിദ്ദീഖ് (44), പുത്തനങ്ങാടി സ്വദേശി തങ്കേത്തില്‍ ആഷിഫ് (31), കായംകുളം സ്വദേശിനി തങ്ങള്‍വീട്ടില്‍ കിഴക്കേത്ത് ലുബ്നാസ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മങ്കട സ്റ്റേഷൻപരിധിയില്‍ ഏറാംതോട് സ്വദേശി ആല്‍പാറ വീട്ടില്‍ ഷിബിയെ(31) വീട്ടില്‍ നടത്തിയ പരിശോധനയിലും എം.ഡി.എം.എ. സഹിതം അറസ്റ്റ് ചെയ്തു. ജില്ലയില്‍ സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിൻറെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എ. പ്രേംജിത്ത്, നർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എൻ.ഒ. സിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെരിന്തല്‍മണ്ണ, മങ്കട ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. പെരിന്തല്‍മണ്ണ ടൗണില്‍ ഫ്ലാറ്റില്‍നിന്ന് നാലു ഗ്രാം എം.ഡി.എം.എ.യുമായാണ് യുവതിയടക്കം മൂന്നുപേരെ പിടികൂടിയത്. 1.120 ഗ്രാം എം.ഡി.എം.എ.യാണ് ഷിബിയുടെ ഏറാംതോടുള്ള വീട്ടില്‍നിന്ന...

അഫാൻ അശുപത്രിയിലും അക്രമാസക്തൻ

Image
അരുംകൊല ചെയ്ത് അറപ്പു മാറാത്ത അഫാൻ ആശുപത്രിയിലും അക്രമാസക്തൻ. ഡോക്ടറെയും പൊലീസുകാരെയും അക്രമിക്കാൻ ശ്രമിക്കുന്നതിനാല്‍ കൈകളില്‍ വിലങ്ങിട്ട് കാലുകള്‍ രണ്ടും കട്ടിലില്‍ കെട്ടിയിട്ടാണ് ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത്. മെഡിക്കല്‍ പേ വാർഡില്‍ പൊലീസ് വലയത്തിലാണ് പ്രതി. മയക്കത്തിനുള്ള മരുന്നും ട്രിപ്പിലൂടെ നല്‍കുന്നുണ്ട്. രക്തത്തിൻെറയും മൂത്രത്തിന്റെയും സാമ്ബിളുകള്‍ ശേഖരിച്ചു. ചികിത്സയോട് ഒരു തരത്തിലും സഹകരിക്കാത്തിനാല്‍ അബോധാവസ്ഥയിലാക്കിയാണ് സാമ്ബികളുകള്‍ ശേഖരിച്ചത്. ഇയാള്‍ ലഹരിക്ക് അടിമയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.എന്നാല്‍ പരിശോധാ ഫലങ്ങള്‍ എത്തിയാലേ വ്യക്തത വരൂ. എലിവിഷം കഴിച്ചെന്ന് അഫാൻ പൊലീസിനോട് പറഞ്ഞതനുസരിച്ച്‌ തിങ്കളാഴ്ച രാത്രി തന്നെ വയറ് കഴുകാനുള്ള നടപടികള്‍ തുടങ്ങി. എന്നാല്‍ ആർക്കും അടുത്തേക്ക് പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. വിലങ്ങുണ്ടെങ്കിലും അത്യാഹിത വിഭാഗത്തില്‍ കണ്ണില്‍ കണ്ടതെല്ലാം ചവിട്ടി തെറിപ്പിച്ചും തള്ളിയിട്ടും തെറി വിളിച്ചും ഭീതി പരത്തി. ജീവനക്കാരും പൊലീസുകാരും പണിപ്പെട്ട് തുണി കൊണ്ട് കാലുകള്‍ കൂട്ടിച്ചേർത്ത് കെട്ടി. മയക്കത്തിനുള്ള മരുന്നും നല്‍കിയാണ് ...

*കേരള സർക്കാർ പണക്കാരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്നു.*

Image
*പെരിന്തൽമണ്ണ:* കേരളം ഭരിക്കുന്ന പിണറായി സർക്കാർ പണക്കാരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുകയാണെന്നും പാവപ്പെട്ടവരും സാധാരണക്കാരും ജീവിക്കാൻ റോഡിലൂടെ അലയുകയാണെന്നും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അറഞ്ഞീക്കൽ ആനന്ദൻ പറഞ്ഞു ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ടി.കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഷിഹാബ് ചക്കാലി, രാജേഷ് ചേങ്ങോട്, ദളിത് കോൺഗ്രസ്സ് പ്രസിഡന്റ് ദിണേശ് കണക്കഞ്ചേരി കൗൺസിലർമാരായ മുഹമ്മദ് സുനിൽ,ബാങ്ക് ഡയറക്ടർമാരായ കെ മൊയ്തു,അജിത്ത് കുമാർ, കൃഷ്ണപ്രിയ,മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.പി ഷീബ യൂത്ത് കെയർ കോർഡിനേറ്റർ ലിനു ജെയിംസ് അർജ്ജുൻ തത്തമംഗലം അനിൽ ചെമ്പൻകുന്ന് എന്നിവർ സംസാരിച്ചു എജെ സണ്ണി സ്വാഗതവും,ടി.എസ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു. പടം:ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് പെരിന്തൽണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം.

വീണ്ടും അൻവര്‍ ഇഫക്‌ട്: ചുങ്കത്തറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി, യുഡിഎഫ് അവിശ്വാസം പാസായി

Image
ചുങ്കത്തറ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെയാണ് എല്‍.ഡി.എഫ്. ഭരണം വീണത്. ഇരുമുന്നണികള്‍ക്കും തുല്യശക്തിയായിരുന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് നുസൈബ സുധീർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഒമ്ബതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. പി.വി. അൻവർ ഇടപെട്ടാണ് വൈസ് പ്രസിഡന്റായ നുസൈബ സുധീറിനെ കൂറുമാറ്റിയതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. പോലീസ് സുരക്ഷയിലാണ് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്. അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്ബായി ചുങ്കത്തറയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ്. പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് പോലീസ് ലാത്തിവീശി. പി.വി. അൻവർ, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയ് എന്നിവർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. അവിശ്വാസപ്രമേയം പടിവാതില്‍ക്കലെത്തി നില്‍ക്കെ വൈസ് പ്രസിഡന്റ് നുസൈബ സുധീറിനെ കാണാനില്ലെന്ന് കഴിഞ്ഞദിവസം സി.പി.എം. നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഭാര്യ തന്റെ ഒപ്പം ഉണ്ടെന്നും കാണാനില്ല...

ചുങ്കത്തറയില്‍ എല്‍ഡിഎഫിന് ഭരണംപോകുമോ..സംഘര്‍ഷം; ഇത് ചെറിയ സമ്മാനമെന്ന് അൻവര്‍,'വലുത് വേറെയുണ്ട്'

Image
മലപ്പുറം ജില്ലയിലെ നിലമ്ബൂർ ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്ബായി സംഘർഷം. എല്‍.ഡി.എഫ്-യു.ഡിഎഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. ഇതേത്തുടർന്ന് പോലീസ് ലാത്തിവീശി. എല്‍.ഡി.എഫ്. പ്രവർത്തകർ പ്രകടനവുമായി എത്തുകയായിരുന്നു. യു.ഡി.എഫ്. പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. തുടർന്നാണ് സംഘർഷമുണ്ടായത്. ഇതിനിടെയാണ് മുൻ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അൻവർ, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയ് എന്നിവർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയത്. ഇവരെ തടയാൻ എല്‍.ഡി.എഫ്. പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. എല്‍.ഡി.എഫ്. ഭരിക്കുന്ന ചുങ്കത്തറയില്‍ യു.ഡി.എഫാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 2020-ലെ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും പത്ത് വീതം അംഗങ്ങളാണ് ഭരണസമിതിയിലുണ്ടായിരുന്നത്. തുടർന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് എല്‍.ഡി.എഫിനൊപ്പമായിരുന്ന അൻവർ ഇടപെട്ട് ഒരു യു.ഡി.എഫ്. അംഗത്തെ കൂറുമാറ്റി എല്‍.ഡി.എഫ്. ഭരണം പിടിക്കുകയായിരുന്നു. ഈ അംഗത്തെ അയോഗ്യനാക്കിയെങ്കി...

കേരളത്തെ ഞെട്ടിച്ച്‌ കൊടുംക്രൂരത; ഉറ്റബന്ധുക്കളയും കാമുകിയുടെ കുടുംബത്തിലെയും 5 പേരെ വെട്ടിക്കൊന്നു

Image
തിരുവനന്തപുരം കേരളത്തെ നടുക്കി കൊലപാതക പരമ്ബര. ഉറ്റവരായ ആ 5 പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ എത്തി പറയുകയായിരുന്നു. അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ബന്ധുക്കളായ 5 പേരെ മൂന്ന് വിടുകളിലായാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട് ഇതില്‍ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഇതില്‍ അഫാന്റെ മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സ്വന്തം കുടുംബാംഗങ്ങളേയും പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടില്‍ യുവാവിന്റെ മുത്തശ്ശി സല്‍മാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്സാനെയും പെണ്‍സുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമി യും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ഇവർ ഗുരുതര പരുക്കുകെേളാടെ ആശുപത്രിയിലായിരുന്നു. എസ്.എൻ. പുരം ചുള്ളാളത്ത് പെണ്‍സുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലാ...

പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു; ജയിലിലേക്ക് മാറ്റില്ല, ആശുപത്രിയില്‍ പൊലീസ് കാവല്‍

Image
ചാനല്‍ ചർച്ചയില്‍ മതവിദ്വേഷ പരാമർശം നടത്തിയ കേസില്‍ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയില്‍ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയത്. ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി സി ജോർജിനെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷമാണ് പാല സബ് ജയിലിലേക് അയച്ചത്. മുൻപ് നടത്തിയ വിദ്വേഷ പരമാർശങ്ങള്‍ അടക്കം ചൂണ്ടികാട്ടിയാണ് പി സി ജോർജിന്റെ ജാമ്യപേക്ഷ കോടതി തള്ളിയത്. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡ‍ിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഇസിജിയില്‍ വേരിയേഷൻ കണ്ടെത്തിയത്. ഹൈക്കോടതി മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയതോടെ പി സി ജോർജ് ഇന്ന് പൊലീസില്‍ കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇത് പ്രകാരം പൊലീസ് സ്റ്റേഷൻ പരിസരത്തും പി സി ജോർജിന്റെ വീട്ടു പരിസരത്തും പൊലീസും ബിജെപി പ്രവർത്തകരും നിറഞ്ഞിരുന്നു. അതിനിടയില്‍ രാവിലെ 10.50ന് പി.സി ജോർജിന്റെ മരുമകള്‍ അടക്കം അഭിഭാഷകർ ഈരാറ്റുപേട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്...

പഴയ വാഹനങ്ങളുടെ ടെസ്റ്റിങ് ഫീസ് എട്ടിരട്ടി കൂട്ടുന്നു

Image
തി രുവനന്തപുരം : പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസർക്കാർ കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു. നികുതിയില്‍ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കില്‍ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്രനീക്കം. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന ഫീസ് വർധനയാണ് വരാൻപോകുന്നത്. 15 വർഷംകഴിഞ്ഞ ഇരുചക്രവാഹനത്തിന് 1000 രൂപയും മുച്ചക്രവാഹനങ്ങള്‍ക്ക് 2500 രൂപയും കാറുകള്‍ക്ക് 5000 രൂപയുമാണ് നിർദേശിച്ചിട്ടുള്ളത്. വാഹനത്തിന്റെ പഴക്കംകൂടുന്നതനുസരിച്ച്‌ ഫീസും ഇരട്ടിക്കും. ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയും കാറുകള്‍ക്ക് 600 രൂപയുമാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഓള്‍ട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകള്‍ക്ക് സംസ്ഥാനസർക്കാർ ബജറ്റില്‍ വർധിപ്പിച്ച നികുതിയും, ഫിറ്റനസ് ടെസ്റ്റ് ചെലവുമായി 14,600 രൂപ വേണ്ടിവരും. വാഹനത്തിന്റെ അറ്റകുറ്റപ്പണിച്ചെലവുമുണ്ടാകും. സ്വകാര്യവാഹനങ്ങള്‍ 15 വർഷത്തിനുശേഷവും തുടർന്ന് അഞ്ചുവർഷം കൂടുമ്ബോഴും, ടൂറിസ്റ്റ്, ടാക്സി വാഹനങ്ങള്‍ നിശ്ചിത ഇടവേളകളിലും പരിശോധിപ്പിക്കേണ്ടതുണ്ട്. വെഹിക്കിള്‍ ഇൻസ്പെക്ടർമാരാണ് ഇപ്പോള്‍ വാഹന...

പട്ടയത്തിലെ തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടത് ഏഴു ലക്ഷം കൈക്കൂലി; ആദ്യ ഗഡുവായി 50,000 വാങ്ങി, തിരുവാലി വില്ലേജ് അസിസ്റ്റന്‍റ് പിടിയില്‍

Image
വണ്ടൂർ മലപ്പുറം തിരുവാലി വില്ലേജ് അസിസ്റ്റന്‍റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി പന്തപ്പാടൻ നിഹ്മത്തുല്ല കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയില്‍. പട്ടയത്തിലെ തെറ്റ് തിരുത്തുന്നതിന് ഏഴു ലക്ഷത്തോളം ആവശ്യപ്പെടുകയും ആദ്യ ഗഡുവായി 50,000 രൂപ വാങ്ങുകയും ചെയ്തതിനാണ് ഇയാളെ പിടികൂടിയത്. മലപ്പുറം തവനൂർ കുഴിമണ്ണ സ്വദേശിയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്‍റെ മുത്തച്ഛന്‍റെ പേരില്‍ തിരുവാലി വില്ലേജിലെ 74 സെന്‍റ് വസ്തുവിന്റെ പട്ടയത്തിലെ തെറ്റ് തിരുത്തിക്കിട്ടാനുണ്ടായിരുന്നു. ഇതിനായി പരാതിക്കാരന്‍റെ അമ്മയുടെ പേരില്‍ രണ്ടുവർഷം മുമ്ബ് തിരുവാലി വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ നടപടി സ്വീകരിച്ചുവരുന്നതിനിടെ അന്നത്തെ വില്ലേജ് ഓഫിസർ സ്ഥലംമാറിപ്പോയി. ഫെബ്രുവരി ഏഴിന് പരാതിക്കാരൻ അപേക്ഷയെക്കുറിച്ച്‌ അന്വേഷിച്ച്‌ വില്ലേജ് ഓഫിസില്‍ ചെന്നപ്പോള്‍ അപേക്ഷ കാണാനില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് നിഹ്മത്തുല്ല അറിയിച്ചു. പുതിയ അപേക്ഷ വാങ്ങുകയും ചെയ്തു. തുടർന്ന് അപേക്ഷയില്‍ നടപടിക്ക് സാധ്യതയില്ലെന്നും മറ്റൊരു വഴിയുണ്ടെന്നും അതിന് സെന്റ് ഒന്നിന...

പട്ടാപ്പകല്‍ വീട്ടിലെത്തി ദമ്ബതികളെ മയക്കി കിടത്തി കവര്‍ച്ച; മോഷ്ടിച്ചത് ആറ് പവൻ സ്വര്‍ണം; പ്രതിയെ പിടികൂടി പോലീസ്

Image
മലപ്പുറം: ട്രെയിനില്‍ വെച്ച്‌ പരിചയം സ്ഥാപിച്ച ശേഷം വീട്ടിലെത്തി ദമ്ബതികളെ മയക്കി കിടത്തി കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ദമ്ബതികളുടെ വീട്ടില്‍ നിന്നും ആറ് പവൻ സ്വർണ്ണമാണ് പ്രതി കവർന്നത്. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷയെ മലപ്പുറം വളാഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. കേസിനാസ്പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. വളാഞ്ചേരി കോട്ടപ്പുറം സ്വദേശികളായ കോഞ്ചത്ത് ചന്ദ്രൻ, ഭാര്യ ചന്ദ്രമതി എന്നീ വൃദ്ധ ദമ്ബതികളെ ജ്യൂസില്‍ മയക്ക് ഗുളിക ചേർത്ത് നല്‍കി മയക്കി കിടത്തിയ ശേഷമാണ് പ്രതി കവർച്ച നടത്തിയത്. പ്രതി വൃദ്ധ ദമ്ബതികളുമായി ട്രെയിനില്‍ വെച്ചാണ് സൗഹൃദം സ്ഥാപിച്ചത്. മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് യുവാവ് ദമ്ബതികളെ പരിചയപ്പെട്ടത്. നേവി ഉദ്യോഗസ്ഥൻ നീരജ് എന്ന് സ്വയം പരിചയപ്പെടുത്തി. ഇരുവർക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നല്‍കി. ദമ്ബതിമാരോട് രോഗ വിവരം ചോദിച്ചറിഞ്ഞ ഇയാള്‍ കുറഞ്ഞ ചിലവില്‍ നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് ഇരുവരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേദിവസം എല്ലാ...

ജാമ്യാപേക്ഷ തള്ളി; പി.സി. ജോര്‍ജ് ജയിലിലേക്ക്, മാര്‍ച്ച്‌ 10 വരെ റിമാൻഡില്‍

Image
മത വിദ്വേഷ പരാമർശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എല്‍.എയുമായ പി.സി. ജോർജിനെ റിമാൻഡുചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി, മാർച്ച്‌ 10 വരെയാണ് പിസിയെ റിമാൻഡുചെയ്തിരിക്കുന്നത്. നേരത്തേ, തിങ്കളാഴ്ച വൈകുന്നേരം ആറുമണിവരെ ജോർജിനെ ഈരാറ്റുപേട്ട കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂർ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ. ആ സമയം കഴിഞ്ഞാല്‍ പി.സി.യെ വീണ്ടും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണമെന്നായിരുന്നു നിർദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ കോടതി അതിനുമുൻപേ അപേക്ഷ പരിഗണിക്കുകയായിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി.സി. ജോർജ് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചർച്ചയില്‍ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോർജിനെതിരെ കേസ് രജിസ്റ്റർച...

*വിദ്യാലയങ്ങളെ മികവിൻ്റെ നിറവിലേക്ക് നയിക്കുന്നതിൽ അറബി അധ്യാപകരുടെ പങ്ക് നിസ്തുലം :*

Image
*വിദ്യാലയങ്ങളെ മികവിൻ്റെ നിറവിലേക്ക് നയിക്കുന്നതിൽ അറബി അധ്യാപകരുടെ പങ്ക് നിസ്തുലം :* *പി.അബ്ദുൽ ഹമീദ് എം.എൽ.എ* തിരൂർ : വിദ്യാർത്ഥികൾക്ക് മൂല്യാധിഷ്ടിത വിദ്യാഭ്യാസം നൽകുന്നതിലും വിദ്യാലയത്തിൻ്റെ മികവിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നതിലും അറബി അധ്യാപകരുടെ പങ്ക് ഏറെ വലുതാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് അഭിപ്രായപ്പെട്ടു. വിദ്യാലയത്തെ നാടും സമൂഹവുമായി അടുപ്പിക്കുന്നതിലും അവർക്ക് ധിഷണാ ബോധം നൽകുന്നനിലും അറബി അധ്യാപകർ ഏറെ മുന്നിട്ടു നിൽക്കുന്നു. മാതൃത്വത്തെയും ഗുരുക്കൻമാരെയും തിരിച്ചറിയാൻ കഴിയാത്തവിധം വിദ്യാഭ്യാസം രംഗം മുന്നേറുമ്പോൾ വിദ്യാഭ്യാസം സംസ്കരണത്തിന് എന്ന കെ.എ.ടി.എഫ് സമ്മേളന പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസമായി നടന്നു വരുന്ന കെ.എ.ടി എഫ് 67-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ധൈഷണിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.നൂറുൽ അമീൻ അദ്ധ്യക്ഷത വഹിച്ചു.നജീബ് കാന്തപുരം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.പിന്നിട്ട ഒരു വർഷം പ്രവർത്തന രംഗത്ത് മികവ് പുലർ...

സ്കൂട്ടര്‍ യാത്രികനെ ഇടിച്ച്‌ നിര്‍ത്താതെ പോയി, കെഎസ്‌ആര്‍ടിസി ബസ് കസ്റ്റ‍ിയിലെടുത്ത് പൊലീസ്

Image
എടപ്പാളില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച്‌ നിര്‍ത്താതെ പോയ ബസ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ-കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്‌ആര്‍ടിസി ബസ് ചങ്ങരംകുളം സിഐ ഷൈനിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലുവ ഡിപ്പോയിലെത്തിയാണ് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തത്. കുറ്റിപ്പുറം -തൃശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാള്‍ കണ്ണഞ്ചിറ ഇറക്കത്തില്‍ വെച്ചാണ് യാത്രക്കാരനെ ഇടിച്ചിട്ടത്. ഫെബ്രുവരി 10 ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. കുഞ്ഞാലി സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച കെഎസ്‌ആര്‍ടിസി ബസ് നിര്‍ത്താതെ പോവുകയാണുണ്ടായത്. സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്ത് ആണ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ കുഞ്ഞാലിയെ ഇടിച്ചിട്ട ബസ് കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ കുഞ്ഞാലി (70) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരവസ്ഥയില്‍ തുടരുകയാണ്.

സൗഹൃദ സന്ദര്‍ശനം'; അന്‍വറിനൊപ്പം പാണക്കാട്ടെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍

Image
തിരൂര്‍: പി വി അന്‍വറിനൊപ്പം പാണക്കാടെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. എംപിമാരായ മഹുവ മൊയിത്ര, ഡെറിക് ഒബ്രിയാന്‍ എന്നിവരാണ് മുന്‍ എംഎല്‍എക്കൊപ്പം പാണക്കാട്ടെത്തിയത്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് നേതാക്കള്‍ പാണക്കാടെത്തിയത്. അന്‍വര്‍ രാജിവെച്ച ഒഴിവില്‍ നിലമ്ബൂര്‍ നിയമസഭാ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യം കൂടി മുന്നിലുണ്ട്. രാജിവെച്ച ശേഷം അന്‍വര്‍ രണ്ടാം തവണയാണ് പാണക്കാടെത്തുന്നത്. എന്നാല്‍ സൗഹൃദകൂടിക്കാഴ്ച മാത്രമാണ് നടന്നതെന്ന് സാദിഖലി തങ്ങളും പി വി അന്‍വറും പ്രതികരിച്ചു. 'ഞായറാഴ്ച മഞ്ചേരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര വനനിയമ ഭേദഗതി സംബന്ധിച്ചാണ് സെമിനാര്‍. അതിന് വേണ്ടിയാണ് നേതാക്കള്‍ വന്നത്. ഉച്ചയ്ക്ക് ലീഡേഴ്‌സ് മീറ്റും നടക്കുന്നുണ്ട്. പാണക്കാട്ടെത്തിയത് സൗഹൃദത്തിന്റെ പേരില്‍ ദേശീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള സൗഹൃദപരമായ ചര്‍ച്ചയാണ് നടന്...

മണ്ണാര്‍മലയില്‍ വീണ്ടും പുലി? വളര്‍ത്തുനായ് കഴുത്തില്‍ കടിയേറ്റ നിലയില്‍

Image
പട്ടിക്കാട്: മണ്ണാർമലയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യമെന്ന് നാട്ടുകാർ. വളർത്തുനായയുടെ കഴുത്തില്‍ ആഴത്തില്‍ പല്ല് പതിഞ്ഞ അടയാളമുള്ളതിനാല്‍ പുലിയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. ബുധനാഴ്ച മണ്ണാർമല പള്ളിപ്പടി ചേരിങ്ങല്‍, മാട് റോഡ് പ്രദേശങ്ങളില്‍ നാലിടങ്ങളിലായി പുലിയെ കണ്ടുവെന്ന് നാട്ടുകാർ പറയുന്നു. കെണി സ്ഥാപിച്ച മാട് റോഡ് ഭാഗത്ത് പുലർച്ചെ 5.45ന് പുലി നടന്നുപോകുന്നത് കണ്ടതായി വാഹനയാത്രികൻ പറഞ്ഞു. 6.30ഒാടെ റബർ തോട്ടം തൊഴിലാളികളുടെ വളർത്തുനായയെ കാണാതാവുകയും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ പുതുപറമ്ബ് ചേരി ഭാഗത്ത് ചോലയുടെ സമീപവും പുലിയെ കണ്ടതായി പറയുന്നു. വൈകീട്ട് ഏഴ് മണിയോടെ മദീന റോഡില്‍ ഫോറസ്റ്റ് ഓഫിസിന് സമീപത്തുകൂടി നായയെ കടിച്ചുതൂക്കി കൊണ്ടുപോകുന്നത് പ്രദേശവാസിയായ കുട്ടി കണ്ടതായി പറയുന്നു. ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം നാട്ടുകാരില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബ് നാട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞതിനെ തുടർന്ന് മാട് റോഡിന് സമീപം കെണി സ്ഥാപി...

ബൈക്കുകള്‍ക്ക് പ്രവേശനമില്ല, അതിവേഗ യാത്രക്ക് കേരളത്തില്‍ മൂന്ന് ഹൈസ്പീഡ് കോറിഡോറുകള്‍ വരുന്നു

Image
പുതുതായി വരുന്ന പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഹൈസ്പീഡ് കോറിഡോര്‍ (അതിവേഗ ഇടനാഴി) ആയി നിര്‍മിക്കാന്‍ ധാരണ. കൂടാതെ കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ, അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് എന്നിവയും ഹൈസ്പീഡ് കോറിഡോറുകളായി നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ആദ്യ അതിവേഗ ഇടനാഴിയാകും പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ നിലവില്‍ വരുന്നത്. പദ്ധതി രേഖയില്‍ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ ദേശീയപാത അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 121 കിലോ മീറ്റര്‍ ദൂരം, ബൈക്കുകള്‍ക്ക് പ്രവേശനമില്ല പാലക്കാട് ജില്ലയിലെ മരുതറോഡില്‍ നിന്നും ആരംഭിച്ച്‌ കോഴിക്കോട് ജില്ലയിലെ പന്തീരാംകാവിലേക്ക് നീളുന്ന 120.84 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ പാത നിര്‍മിക്കുന്നത്. നിലവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതക്ക് സമാന്തരമായാണ് നിര്‍മാണം. വാഹന ഗതാഗതം സുഗമമാക്കുന്നതിനായും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തും ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. പദ്ധതിക്ക് വേണ്ടിയുള്ള ഭൂ...

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒയുടെ വീട്ടില്‍ മദ്യശേഖരവും; 50 ലക്ഷത്തില്‍ അധികം രൂപയുടെ നിക്ഷേപങ്ങളുടെ വിവരവും ലഭിച്ചതായി വിജിലന്‍സ്

Image
കൊച്ചി കൈക്കൂലിയായി മദ്യവും പണവും വാങ്ങിയതിന് അറസ്റ്റിലായ എറണാകുളം ആര്‍ടിഒയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അമ്ബതില്‍ അധികം മദ്യക്കുപ്പികള്‍ കണ്ടെത്തി. ചെല്ലാനം-ഫോര്‍ട്ട്‌കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ മാനേജറായ ചെല്ലാനം സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ആര്‍ടിഒ ജേഴ്‌സന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് ഇവയെല്ലാം കിട്ടിയത്. ബസിന്റെ റൂട്ട് പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു മറ്റൊരു ബസിനു റൂട്ട് പെര്‍മിറ്റ് നല്‍കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുമതി നല്‍കുന്നത് ആര്‍ടിഒയും സംഘവും വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഏജന്റായ രാമപടിയാര്‍ അപേക്ഷകനെ കണ്ടു മറ്റൊരു ഏജന്റായ സജിയുടെ പക്കല്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്നു ആര്‍ടിഒ നിര്‍ദേശിച്ചതായി അറിയിച്ചു. ഇതേതുടര്‍ന്ന് അപേക്ഷകന്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എറണാകുളം ആര്‍ടി ഓഫിസിനു മുന്നില്‍ വച്ച്‌ 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങുമ്ബോള്‍ സജിയേയും രാമപടിയാറേയും അറസ്റ്റ് ചെയ്തത്. ഇവരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ ജേഴ്‌സനെയും അറസ്റ...